കണ്ണൂർ : ഡിജിപി നിയമനത്തിൽ പാർട്ടിക്ക് പ്രത്യേക താൽപര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി നിയമിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഫലപ്രദമായി പൊലീസിന്റെ മേധാവിയായി വരാൻ സാധ്യതയുള്ളയാളെയാണ് നിയമിച്ചത്. കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽനിന്ന് റവാഡ ചന്ദ്രശേഖറിെന കോടതിയാണ് ഒഴിവാക്കിയത്. അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. പത്മനാഭൻ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കേസിൽ വന്നതുകൊണ്ട് ശിക്ഷിക്കപ്പെടമെന്നില്ല.’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.‘‘തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ഹക്കീം ബത്തേരിയാണ് വെടിവയ്പ്പിനും ലാത്തിചാർജിനും നേതൃത്വം നൽകിയതെന്ന് കോടതിയിൽ തന്നെ പറഞ്ഞതാണ്. വെടിവയ്പ്പിനു രണ്ട് ദിവസം മുൻപാണ് ഐപിഎസ് ട്രെയിനിങ് പൂർത്തിയാക്കി റവാഡ ചന്ദ്രശേഖർ എത്തിയത്. അദ്ദേഹത്തിന് ഈ വിഷയത്തിൽ മുൻപരിചയമോ സ്ഥലത്തെക്കുറിച്ചുള്ള അറിവോ ഉണ്ടായിരുന്നില്ല. നിയമനത്തിൽ പി.ജയരാജൻ എതിർപ്പ് പറഞ്ഞുവെന്ന് വെറുതെ പറയുന്നതാണ്’’ – ഗോവിന്ദൻ പറഞ്ഞു.ഡിജിപി നിയമനത്തിൽ പാർട്ടിക്ക് പ്രത്യേക താൽപര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും എം.വി. ഗോവിന്ദൻ
0
തിങ്കളാഴ്ച, ജൂൺ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.