ന്യൂഡൽഹി : ഭീകരരെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഭീകരർ എവിടെയാണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പാക്കിസ്ഥാനിൽ ഒളിച്ചാൽ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.
‘‘ഭീകരർ ഇന്ത്യയെ ആക്രമിച്ചാൽ, പാക്കിസ്ഥാനിൽ ഉൾപ്പെടെ അവർ എവിടെയായിരുന്നാലും ഞങ്ങൾ അവരെ വേട്ടയാടും. അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങൾ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് നമ്മുടെ ജനങ്ങളോടുള്ള അടിസ്ഥാന കടമയാണ്’’ – ജയശങ്കർ പറഞ്ഞു.മേയ് 7 നും മേയ് 10നും ഇടയിൽ ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ വിജയമാണ് പാക്കിസ്ഥാനെ വെടിനിർത്തൽ ചർച്ചയിലേക്കു കൊണ്ടുവന്നതെന്ന് ജയശങ്കർ ആവർത്തിച്ചു. പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാംപുകളും വ്യോമതാവളങ്ങളും ആക്രമിച്ചുകൊണ്ട് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.
റൺവേകൾ, ഭൂഗർഭ സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സൗകര്യങ്ങൾ എന്നിവ ഇന്ത്യ ഫലപ്രദമായി ആക്രമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. പത്താം തീയതി യുദ്ധം അവസാനിച്ചത് ഒരു കാരണത്താലാണ്. അതായത് പത്താം തീയതി രാവിലെ ഞങ്ങൾ 8 പാക്കിസ്ഥാനി വ്യോമതാവളങ്ങൾ ആക്രമിച്ച് അവ പ്രവർത്തന രഹിതമാക്കിയെന്നും ജയശങ്കർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.