കല്‍പ്പറ്റ: വെള്ളരിമല ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ലെന്ന് വയനാട് ജില്ലാ ഭരണകൂടം.
മണ്ണിടിച്ചില്‍ ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്നും ജില്ലാ കളക്ടര്‍ ഡി ആര് മേഘ ശ്രീ പറഞ്ഞു. വനം വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മേഖല സന്ദര്‍ശിച്ചെന്നും അരണ പുഴയുടെ കൈവഴി ഉത്ഭവിക്കുന്ന മലയോരത്താണ് മണ്ണിടിച്ചിലുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളം പുന്നപ്പുഴയിലെത്തില്ലെന്നും അതിനാല്‍ മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടതായിരുന്നു മണ്ണിടിച്ചില്‍ സംശയത്തിന് കാരണം. പിന്നീട് ഇത് ഉരുള്‍പൊട്ടലാണോ എന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.വെള്ളരിമല ഉൾവനത്തിലെ മണ്ണിടിച്ചിലിൽ ആശങ്കപ്പെടാനില്ല; മുണ്ടക്കൈ-ചൂരൽമല ജനവാസ മേഖലകളെ ബാധിക്കില്ല';
0
തിങ്കളാഴ്ച, ജൂൺ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.