ഡൽഹി: എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം തായ്‌ലൻഡിൽ അടിയന്തര ലാൻഡിങ് നടത്തി. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.യാത്രക്കാർ സുരക്ഷിതർ. ഭീഷണി സന്ദേശം കണ്ടെത്തിയത് വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന്. യാത്രതിരിച്ച് 20 മിനിട്ടിനുള്ളിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഫുക്കറ്റിൽ വിമാനം തിരിച്ചിറക്കി.
തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അടിയന്തര ലാൻഡിംഗ് ആവശ്യപ്പെട്ടതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യാത്രക്കാരെ AI 379 എന്ന വിമാനത്തിൽ നിന്ന് പുറത്തിറക്കിയതായി തായ്‌ലൻഡ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിമാനത്തിനുള്ളിൽ ബോംബ് കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർക്ക് പിന്നീട് റിപ്പോർട്ട് ലഭിച്ചു. വിമാനത്തിൽ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയ യാത്രക്കാരനെ തായ് വിമാനത്താവള ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. വിമാനത്തിൽ 156 യാത്രക്കാരുണ്ടായിരുന്നു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 9:30 ന് ഫുക്കറ്റ് വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ തലസ്ഥാനത്തേക്ക് പറന്നുയർന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.