ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്രയിലെ മറാഠി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ച് കവിതാസമാഹാരത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച കവി ഹേമന്ത് ദിവ്ദെ അവാര്‍ഡ് തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചു. 2021-ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അദ്ദേഹത്തിന് കവി കേശവ്സുത് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. അവാര്‍ഡ് തിരികെ നല്‍കാനുള്ള തീരുമാനം അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെയാണ് പ്രഖ്യാപിച്ചത്.

മൂന്നാം ഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് തന്റെ കവിതാസമാഹാരത്തിന് ലഭിച്ച മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും കാഷ് പ്രൈസും താന്‍ തിരികെ നല്‍കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ചെറുപ്രായത്തില്‍ തന്നെ സ്‌കൂളുകളില്‍ ഹിന്ദി ഔപചാരികമായി പഠിപ്പിക്കേണ്ട ആവശ്യമില്ല. ഈ ഘട്ടത്തില്‍ കുട്ടികള്‍ മറാത്തി ഭാഷായാണ് പഠിക്കേണ്ടതെന്ന് ദിവ്ദെ വ്യക്തമാക്കി.

ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മടക്കിക്കൊണ്ടുവന്നതിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം രൂപപ്പെടുന്നതിനിടെയാണ് ദിവ്ദെയുടെ ഈ പ്രഖ്യാപനം. മഹാരാഷ്ട്രസ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുതിയതായി ഇറക്കിയ ഉത്തരവില്‍ ഹിന്ദിപഠനം നിര്‍ബന്ധം എന്ന ഭാഗം മാറ്റിയെങ്കിലും ഒരു ക്ലാസിലെ ഇരുപതിലധികം കുട്ടികള്‍ ആവശ്യം ഉന്നയിച്ചാല്‍ സ്‌കൂളുകള്‍ ഹിന്ദി പഠിപ്പിക്കണമെന്ന നിബന്ധന കൊണ്ടുവരുകയായിരുന്നു.പുതിയ ഉത്തരവിനെതിരേ പ്രതിപക്ഷ കക്ഷികളും മറാഠിഭാഷ സ്‌നേഹികളും വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് . കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയവിദ്യാഭ്യാസനയം (എന്‍ഇപി) നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഹിന്ദി പഠനം ഉറപ്പാക്കാനുള്ള നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.


ഹിന്ദി അഞ്ചാംക്ലാസ് മുതല്‍ പഠിപ്പിക്കാമെന്ന് അജിത് പവാര്‍ മുംബൈ: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാംക്ലാസു മുതല്‍ ഹിന്ദി മൂന്നാംഭാഷയായി അവതരിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍, പകരം അഞ്ചാംക്ലാസുമുതല്‍ ഹിന്ദി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് നന്നായി വായിക്കാനും എഴുതാനും കഴിയുന്നതരത്തില്‍ ഒന്നാംക്ലാസുമുതല്‍ മറാഠി പഠിപ്പിക്കണമെന്നും അജിത് പവാര്‍ പറഞ്ഞു.'ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ഹിന്ദി ആവശ്യമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അഞ്ചാംക്ലാസുമുതല്‍ ഹിന്ദി തുടങ്ങണം. വിദ്യാര്‍ഥികള്‍ ഒന്നാംക്ലാസുമുതല്‍ മറാഠി പഠിക്കുകയും അത് നന്നായി വായിക്കാനും എഴുതാനും കഴിയുകയും വേണം. ഏതെങ്കിലും പ്രത്യേക ഭാഷ പഠിപ്പിക്കുന്നതിന് ആരും എതിരല്ലെങ്കിലും, ആദ്യഘട്ടത്തില്‍ത്തന്നെ ഒരു അധിക ഭാഷ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനഭാരം ഉണ്ടാക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !