അച്ഛനും മകനും വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം: കടപ്പാക്കടയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കടപ്പാക്കട അക്ഷയ നഗർ-29-ൽ അഡ്വ. ശ്രീനിവാസപിള്ള (79), മകൻ വിഷ്ണു എസ്.പിള്ള (42) എന്നിവരാണ് മരിച്ചത്. വിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം ശ്രീനിവാസപിള്ള തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കിടപ്പുമുറിയിൽ തറയിൽ വാർന്ന രക്തത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് വിഷ്ണുവിന്‍റെ മൃതദേഹം കണ്ടത്. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രണ്ടാഴ്ചമുൻപ്‌ ശ്രീനിവാസപിള്ളയുടെ ഭാര്യ രമ തിരുവനന്തപുരത്ത് മകൾ വിദ്യയുടെയടുത്തേക്ക് മാറിയിരുന്നു.

പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാതായതോടെ ശനിയാഴ്ച ഉച്ചയ്ക്ക് വിദ്യ ഭർത്താവ് കൃഷ്ണചന്ദ്രനുമൊത്ത് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.വിഷ്ണുവിന്റെ മൃതദേഹത്തിനരികിൽനിന്ന്‌ ഇരുമ്പുദണ്ഡും വെട്ടുകത്തിയും കണ്ടെത്തി. വിഷ്ണുവിന്റെ പെരുമാറ്റത്തിൽ ഏറെനാളായി അസ്വാഭാവികതകളുണ്ടായിരുന്നെന്ന് അയൽക്കാർ പറഞ്ഞു.

ഇവരുടെ വീടുനിറയെ വിഷ്ണുവിന്റെ പേരിലെ വിവിധ സ്ഥാപനങ്ങളുടെ ബോർഡുകളാണ്. എന്നാൽ ഇവയൊന്നും ശരിക്കുള്ള സ്ഥാപനങ്ങളല്ല. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ഈ സ്ഥാപനങ്ങളുടെ പേരിൽ വിഷ്ണു പോസ്റ്റുകളിടാറുണ്ടായിരുന്നു. വിഷ്ണു രണ്ടു വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി വേർപിരിഞ്ഞു.


അച്ഛനും അമ്മയുമായി വിഷ്ണു വഴക്കുണ്ടാക്കുക പതിവായിരുന്നെന്നും അയൽക്കാർ പറയുന്നു. ഇതേത്തുടർന്നാണ് അമ്മ വീട്ടിൽനിന്നു മാറിയത്. പൊതുരംഗത്തു സജീവമായിരുന്ന ശ്രീനിവാസപിള്ള നാളുകളായി ഉൾവലിഞ്ഞു കഴിയുകയായിരുന്നെന്നും വിഷ്ണുവിന്റെ പെരുമാറ്റം അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !