ആലപ്പുഴ: കായംകുളം കൊറ്റുകുളങ്ങരയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയുടെ ഒരു ഭാഗം മഴയിൽ ഒലിച്ചുപോയി. മണ്ണിട്ട് ഉയർത്തിയ ഭാഗമാണ് ഒലിച്ചുപോയത് .മണ്ണ് ഒലിച്ചുപോയ സ്ഥലത്ത് അപകട സാധ്യത ഉയർത്തി ഇപ്പോഴും വലിയ കുഴിയുണ്ട്.
കൊറ്റുകുളങ്ങര ഭാഗത്ത് റോഡ് നിർമാണത്തിന് മണ്ണിട്ട് ഉയർത്തിയിരുന്നു. ഇതിൻ്റെ ഒരു ഭാഗമാണ് കനത്ത മഴയിൽ ഒലിച്ചു പോയത്.മണ്ണ് ഒലിച്ചു പോയ ഈ ഭാഗത്ത് ലോറിയും താഴ്ന്നിരുന്നു. വാഹനങ്ങൾ കടന്നു പോകുന്നത് വലിയ കുഴിയിലൂടെയാണെന്ന് നാട്ടുകാർ പറയുന്നു.വെള്ളക്കെട്ട് ആയതിനാൽ കുഴി കാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശമായതിനാൽ മണ്ണിട്ട് ഉയർത്തിയാലും വീണ്ടും ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ ഉയരപ്പാത വേണമെന്നുള്ള ആവശ്യം ആദ്യം മുതൽ നാട്ടുകാർ ഉയർത്തിയിരുന്നുവെങ്കിലും അത് പരിഗണിക്കാതെയാണ് നിർമാണ ജോലികൾ നടത്തിയിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.