എറണാകുളം: എറണാകുളത്ത് വെർച്വൽ അറസ്റ്റിലൂടെ ഒരു കോടി രൂപ തട്ടിയെടുത്തു. ലഖ്നൗ പൊലീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. വാട്സ്ആപ്പ് മുഖേനെയാണ് തട്ടിപ്പ് നടത്തിയത്.
രഞ്ജിത് കുമാർ എന്ന പേരിലായിരുന്നു ഫോൺ കോൾ എത്തിയത്. സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി എന്ന പേരിലായിരുന്നു ഭീഷണി.സൈനിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകാനായി 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഒരു കോടി 5 ലക്ഷം രൂപയാണ് തട്ടിയത്. ഒരു ദിവസം മുഴുവൻ കസ്റ്റഡിയിലിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന്റെ മൊഴി കളമശ്ശേരി പോലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ വൈകാതെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.