ന്യൂഡൽഹി: പാർട്ടിയോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ താത്‌പര്യപ്രകാരം ശശി തരൂർ ത്രിരാഷ്ട്ര നയതന്ത്രദൗത്യത്തിന് പുറപ്പെട്ടതിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രവർത്തകസമിതിയിലെ സ്ഥിരാംഗമായിരുന്ന് പാർട്ടിക്കെതിരേ പ്രവർത്തിക്കുന്നതിന് തുല്യമായാണ് തരൂരിന്റെ പ്രവൃത്തിയെ നേതൃത്വം വിലയിരുത്തുന്നത്.
എങ്കിലും ഇക്കാര്യത്തിൽ ഇടപെടേണ്ടെന്നും തരൂർ സ്വന്തംനിലയിൽ തീരുമാനമെടുക്കട്ടെയെന്നുമാണ് പാർട്ടിയുടെ ഇപ്പോഴത്തെ നയം. പാർട്ടിക്ക് വലിയ തോതിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന് അണികൾക്ക് ബോധ്യപ്പെടുമ്പോൾമാത്രം നടപടിയെടുക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പാർട്ടി നടപടിയെടുത്ത് തരൂരിന് ശക്തി പകരില്ലെന്നാണ് സൂചന.
നിലമ്പൂർ വോട്ടെടുപ്പുദിവസത്തെ പ്രസ്താവനയിലൂടെ തരൂർ പാർട്ടിയെ പ്രതിരോധത്തിലാക്കിയതും നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. കേരളത്തിലെ മിക്ക നേതാക്കളും നിലമ്പൂരിൽ പ്രചാരണത്തിനായെത്തിയത് ആരുടെയും നിർദേശപ്രകാരമല്ല. തരൂർ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമായിരുന്നുവെന്ന് നേതാക്കൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.