ഏറ്റവും വലിയ സുരക്ഷാ കമ്പനിയുടെ മുൻ ജീവനക്കാരിയായ ജെസ്സിലീ ഡാനിയേല റാൻഫോർഡും, അവളുടെ പിതാവായ ജെയിംസ് ലിൻഡ്സെ റാൻഫോർഡും ചേർന്നാണ് കഴിഞ്ഞ വർഷം മെയ് 31 ന് ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിലെ ഹാമിൽട്ടൺ പ്രദേശത്തെ ഒരു എടിഎം കവർച്ച ചെയ്തത്.
ആർമർഗാർഡിലെ ഒരു മുൻ ജീവനക്കാരി കമ്പനിയുടെ പ്രത്യേക കോഡുകൾ ഉപയോഗിച്ച് ഒരു എടിഎം മെഷീനിൽ നിന്ന് ഏകദേശം 200,000 ഡോളർ കൊള്ളയടിച്ചു. മുൻ ആർമർഗാർഡ് ജീവനക്കാരിയായ 26 കാരിയായ ജെസ്സി-ലീ ഡാനിയേല-റാൻഫോർഡാണ് ഈ കവർച്ച നടത്തിയത്. ഇപ്പോൾ മാരകരോഗിയായ അവളുടെ പിതാവ് ജെയിംസ് ലിൻഡ്സെ റാൻഫോർഡിന്റെ സഹായം തേടിയാണ് അവർ കവർച്ച നടത്തിയത്.
ജെസ്സിലീ ആയിരുന്നു കവർച്ച പ്ലാൻ ചെയ്തത്. പണം കൊണ്ട് കടന്നു കളയാൻ ഒരു ഡ്രൈവർ എന്ന രീതിയിൽ പിതാവിനെയും കൂടെ കൂട്ടുകയായിരുന്നു. കവർച്ച നടത്തിയ ദിവസം കറുത്ത വസ്ത്രം ധരിച്ച് ഇവരുടെ നിസ്സാൻ ടൈഡയിൽ എടിഎം-നു സമീപം എത്തി. ഇവർ കാറിന്റെ നമ്പർ പ്ലേറ്റുകളിൽ മാറ്റം വരുത്തിയിരുന്നു.
ജെസ്സിലീ എടിഎമ്മിന്റെ പിൻഭാഗത്തുള്ള കമ്പ്യൂട്ടർ ആക്സസ് കീ പാഡിൽ രണ്ട് കോഡുകൾ നൽകി $50 ഉം $20 ഉം നോട്ടുകൾ അടങ്ങിയ അഞ്ച് കാനിസ്റ്ററുകൾ എടുത്തു കാറിൽ കയറ്റി. തുടർന്ന് ഹാമിൽട്ടണിന്റെ പ്രാന്തപ്രദേശത്തുള്ള ഹോളണ്ട് റോഡിൽ എത്തി ഇവർ സഞ്ചരിച്ചിരുന്ന കാർ കത്തിച്ചു കളഞ്ഞു.
എന്നാൽ സംഭവത്തിന് തൊട്ടുമുമ്പ് അടുത്തുള്ള വെയർഹൗസ് സ്റ്റോറിന് പുറത്തുള്ള സിസിടിവിയിൽ ഇവരുടെയും ചിത്രം പതിഞ്ഞിരുന്നു.
വൈകുന്നേരം ഒരു പെട്രോൾ സ്റ്റേഷനിൽ ഇരുവരുടെയും ഒരുമിച്ചുള്ള സഞ്ചാരം വീണ്ടും സിസിടിവിയിൽ പതിഞ്ഞു. പിന്നീട് പോലീസിന്റെ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. ജെസ്സിലീ രണ്ടു ലക്ഷം ഡോളറാണ് കവർച്ച ചെയ്തത് എന്നാൽ പോലീസിന് ഇതുവരെ ഏകദേശം 30,000 ഡോളർ മാത്രമേ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളൂ.
ഇന്ന് ഹാമിൽട്ടൺ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇരുവരും ഹാജരായി, മോഷ്ടിച്ച പണം മുഴുവൻ കണ്ടെത്താൻ സാധിക്കാത്തതിനാൽ ജഡ്ജി കേസ് മാറ്റിവച്ചു.
ജെയിംസിന് പണം എവിടെയാണെന്ന് അറിയാമെന്നാണ് ജെസ്സിലീയുടെ അഭിഭാഷകൻ പറയുന്നത് എന്നാൽ മകൾ പിതാവുമായി വീണ്ടും കാണുന്നത് വിലക്കിയിരിക്കുന്നതിനാൽ അതിനു സാധിക്കുന്നില്ല. ജെയിംസ് മാരകമായ അസുഖബാധിതനാണ്. കവർച്ച ചെയ്ത പണം കോറമാണ്ടലിൽ എവിടെയോ ഒളിപ്പിച്ചിരിക്കുകയാണ് എന്നാണ് പോലീസിന്റെ ഭാഷ്യം.
മോഷണക്കുറ്റത്തിന് രണ്ട് ശിക്ഷകൾ വിധിക്കേണ്ടിയിരുന്ന ഹാമിൽട്ടൺ ജില്ലാ കോടതിയിൽ ഇവർ വീണ്ടും ഹാജരായി. എന്നിരുന്നാലും, മോഷ്ടിച്ച പണം എവിടെയാണെന്ന് ഓർമ്മിക്കാൻ ശ്രമിക്കുന്നതിനായി ജഡ്ജി ഗ്ലെൻ മാർഷൽ കേസ് മാറ്റിവച്ചു. അടുത്ത മാസം ഇരുവരുടെയും ശിക്ഷ വിധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.