ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുകളിൽ നിന്ന് യഥാക്രമം മരിച്ച, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58),
അപകടത്തിൽ മരിച്ച മലയാളി, തിരുവല്ല മല്ലപ്പള്ളി ആനിക്കാട് പനവേലിൽ സ്വദേശി ഗീത ഷോജി ഐസക് ഖത്തറിലെ സ്പെഷൽ സ്കൂൾ അധ്യാപിക. വർഷങ്ങളായി ഖത്തറിലാണ് ഗീതയും ഭർത്താവും താമസിക്കുന്നത്. ഖത്തറിൽനിന്ന് ഒരാഴ്ചത്തെ വിനോദയാത്രയ്ക്കായിരുന്നു സംഘം പുറപ്പെട്ടതെന്നും അമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നും മകൻ പറഞ്ഞു. അച്ഛനും സഹോദരനും പരുക്കേറ്റിട്ടുണ്ട്. സഹോദരനു ശസ്ത്രക്രിയ വേണം. അത് ഇന്ത്യയിലോ ഖത്തറിലോ എത്തിയിട്ടേ ചെയ്യാൻ സാധിക്കൂ. പുറംവേദന കാരണം പിതാവിനു നടക്കാൻ പറ്റുന്ന സാഹചര്യമല്ല.
എന്നാൽ, അമ്മയുടെ കാര്യം അവർ ഉറപ്പിച്ച് പറഞ്ഞിരുന്നില്ല. നോക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ് അവർ പറഞ്ഞത്. 12 മണിക്കൂറോളം അങ്ങനെതന്നെ അവർ പറഞ്ഞു. എന്നാൽ, സംഭവസ്ഥലത്തു തന്നെ അമ്മ മരിച്ചിരുന്നു. അത് അവർക്ക് അറിയാമായിരുന്നു, അത് പറയാതിരിക്കുകയായിരുന്നു. വൈകിട്ടോടെയാണ് ഇക്കാര്യം അറിയുന്നത്.
അമ്മയുടെ മൃതദേഹം എയർലിഫ്റ്റ് ചെയ്ത് നെയ്റോബിയിൽ എത്തിച്ചിട്ടുണ്ട്. ഗീതയുടെ ഭർത്താവിന്റെ സഹോദരൻ കെനിയയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മകൻ പറഞ്ഞു. കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള ഫ്ലാറ്റിലാണ് മകനും കുടുംബവും താമസിക്കുന്നത്.
സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
14 മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. മുപ്പത്തിയഞ്ചോളം പേർ ബസിൽ ഉണ്ടായിരുന്നു.
ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെ മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിനു പിന്നാലെ ആംബുലൻസുകളെത്തി വിവിധ ആശുപത്രികളിലേക്കു യാത്രക്കാരെ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.