ഹൈദരാബാദ് : ഗൂഗിളിൽ അനധികൃത പരസ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സൗന്ദര്യ വര്‍ധക ഉത്പന്ന നിര്‍മാണ കമ്പനിക്ക് 12.78 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായി റിപ്പോർട്ട്.
ഹൈദരാബാദിലെ ഗച്ചിബൗളി ആസ്ഥാനമായുള്ള സൗന്ദര്യ വര്‍ധക ഉത്പന്ന നിര്‍മാണ കമ്പനിക്കാണ് നഷ്‌ടമുണ്ടായത്. തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോയ്ക്ക് (ടിജിസിഎസ്ബി) കമ്പനി ബുധനാഴ്‌ച പരാതി നൽകി.കമ്പനിയുടെ ഡിജിറ്റൽ മാർക്കറ്റിങ് പ്രവർത്തനങ്ങളുടെ മേല്‍നോട്ടം ഡൽഹി ആസ്ഥാനമായുള്ള ഏജൻസിക്ക് പത്ത് മാസം മുമ്പ് നല്‍കിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 10,000 മുതൽ 15,000 രൂപ വരെ ചെലവ് വരുന്ന ക്യാമ്പയിനുകൾക്കാണ് ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നത്.
മെയ് 18 ന്, കമ്പനി മാനേജ്മെൻ്റിന് മാർക്കറ്റിങ് ഏജൻസിയുടെ പ്രതിനിധിയിൽ നിന്ന് ഒരു കോൾ ലഭിച്ചെന്നും, മെയ് 17 നും മെയ് 18 നും ഇടയിൽ 12.78 കോടി രൂപയുടെ ചെലവ് നടന്നതായും, ഉറപ്പിച്ച ബജറ്റിനേക്കാൾ വളരെ കൂടുതലാണെന്ന് അറിയിക്കുകയും ചെയ്തതായി കമ്പനി പറഞ്ഞു.
ഏജൻസിയും കമ്പനിയും അന്വേഷിച്ചപ്പോൾ അത്തരമൊരു പരസ്യ ക്യാമ്പയിൻ ഏജൻസി അംഗീകരിക്കുകയോ നടപ്പിലാക്കുകയോ ചെയ്‌തിട്ടില്ലെന്ന് കണ്ടെത്തി. ഇത് ഏജൻസിയുടെ ഗൂഗിൾ പരസ്യ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ മറ്റാരെങ്കിലും അനധികൃതമായി പ്രവേശിച്ചതോ ആകാമെന്ന സംശയത്തിലേക്ക് എത്തിച്ചു.
കണക്കിൽപ്പെടാത്ത പരസ്യ പ്രചാരണം ഗണ്യമായ സാമ്പത്തിക നഷ്‌ടത്തിന് കാരണമായി. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കമ്പനി ടിജിസിഎസ്ബിയെ സമീപിച്ചു. അനധികൃത പ്രവർത്തനത്തിൻ്റെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
അനധികൃത പ്രവർത്തനം കണ്ടെത്തുന്നതിനായി ഗൂഗിളിന് ഓട്ടോമേറ്റഡ് സംവിധാനമുണ്ട്. ക്രെഡൻഷ്യൽ മോഷണം, ഫിഷിങ്, അല്ലെങ്കിൽ ഇൻസൈഡർ ഭീഷണികൾ പോലുള്ള സങ്കീർണമായ ആക്രമണങ്ങൾ ഓട്ടോമേറ്റഡ് സംവിധാനമുളളപ്പോൾ ഒഴിവാക്കാൻ കഴിയും.
2024 ഒക്ടോബറിൽ, ഗൂഗിൾ പരസ്യ പ്രതിനിധി മുൻകൂർ അനുമതിയില്ലാതെ ഉപഭോക്താവിൻ്റെ പരസ്യ അക്കൗണ്ടിൽ അനധികൃത മാറ്റങ്ങൾ വരുത്തിയതായി ആരോപണമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.