വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ കാറിനുള്ളിൽ കുടുങ്ങി നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഉദയ്(8), ചാരുമതി(8), ചരിഷ്മ(6), മനസ്വി(6) എന്നിവരാണ് കളിക്കുന്നതിനിടയിൽ കാറിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചത്.
ചാരുമതിയും ചരിഷ്മയും സഹോദരങ്ങളാണ്.വിജയനഗരം കന്റോൺമെന്റിന് കീഴിലുള്ള ദ്വാരപുഡി ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. കുട്ടികൾ കളിക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ കയറുകയും വാതിലുകൾ അകത്തുനിന്ന് ലോക്കായതോടെ കുടുങ്ങുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഏറെ വൈകിയും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ തിരച്ചിൽ നടത്തുകയും മഹിളാ മണ്ഡലി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയുമായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.