വികസിത കേരളം: സ്വപ്നം സാക്ഷാൽകരിക്കാൻ ഇടത് നെറേറ്റീവിൽനിന്നും കേരള തനിമയെ വീണ്ടെടുക്കണം.

 പി.ജി. ബിജുകുമാർ - വൈക്കം

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി മുൻ കേന്ദ്ര മന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ ജി ചുമത ഏറ്റെടുത്തിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. രണ്ട് ദിവസം മുമ്പാണ് കെ പി സി സി ക്കും പുതിയ പ്രസിഡൻ്റ് ആയത്. സി പി എം ആകട്ടെ വരുടെ സംസ്ഥാന സെക്രട്ടറി തുടരാനും തീരുമാനിച്ചു. അതായത് കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അവരവരുടെ സംസ്ഥാന നേതൃത്ത്വത്തിൽ ആവശ്യമെന്ന് അതാത് പാർട്ടികൾക്ക് തോന്നിയ മാറ്റം വരുത്തി സംവിധാനത്തെ കാര്യക്ഷമമാക്കാൻ നടത്തിയ ശ്രമങ്ങൾ നടന്നത് ഒരേ കാലഘട്ടത്തിലാണ് . ഇത് യാതൃശ്ചികമാണെങ്കിലും ജനതിപത്യ സമൂഹത്തിന് ഒരു വിലയിരുത്തലിന് അവസരം ലഭിച്ചു വെന്നത് നല്ല കാര്യമാണ്. മൂന്ന് പാർട്ടിയുടേയും സംസ്ഥാന നേതാക്കൾ ചുമതല ഏറ്റെടുത്തു കൊണ്ട് അവരവരുടെ പാർട്ടി പ്രവർത്തകരോട് എന്താണ് പറഞ്ഞത്. അവർക്ക് പൊതുസമൂഹത്തോട് എന്താണ്  പറയാനുണ്ടായിരുന്നത്.

സി പി എം സംസ്ഥാന സെക്രട്ടറിയും കെ പി സി സി പ്രസിഡന്റ്ും -  പുതുതായി ഒന്നും പറഞ്ഞതായി തോന്നിയില്ല. ഭരണകക്ഷി യുടെ നേതാവ് ഈ ഭരണം ഗംഭീരമാണെന്നും മൂന്നാം വട്ടവും പിണറായി ഭരണം തുടരുമെന്ന് പറഞ്ഞപ്പോൾ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ഈ ഭരണം അവസാനിപ്പിച്ച്  ഞങ്ങൾ ഭരണം തിരിച്ചു പിടിക്കുമെന്നും പ്രഖ്യാപിച്ചു. 

എന്നാൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ശ്രീ. രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റെടുത്തപ്പോൾ അദ്ദേഹം തൻ്റെ സഹപ്രവർത്തകരോടും പൊതു സമൂഹത്തോടും പറഞ്ഞതിൽ ഏറെ വ്യത്യസ്ഥത ഉണ്ടായിരുന്നു, അത് പ്രവർത്തകർക്കും പൊതു സമൂഹത്തിനും ഏറെ പ്രതീക്ഷ നൽകുന്നതും ആയിരുന്നു. ശ്രീ. രാജീവ് ചന്ദ്രശേഖർ താൻ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രവർത്തകരോടായി പറഞ്ഞത് എന്നെ ഏൽപ്പിച്ച ചുമതല എനിക്ക് നേതാവാകാനയല്ല ഞാൻ ഉപയോഗപ്പെടുത്തുക. നിങ്ങൾ ഓരോരുത്തരേയും നേതാവാക്കാനാണ് ഞാൻ ഈ ചുമതല ഏറ്റെടുക്കുന്നത്.  ലോക്കൽ ബോഡി തെരഞ്ഞെടുപിൽ നിങ്ങൾ മൽസരിച്ച് ജയിക്കണം. അങ്ങനെ ഓരോരുത്തരും ജന നേതാക്കൾ ആകാണം. അതിനായി നിങ്ങൾ ഒരു ചുവട് വച്ചാൽ ഞാൻ അഞ്ഞൂറ് ചുവട് വക്കു മെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്ഥാവന സ്വഭാവികമായും പുതുമയുള്ളതും പ്രവർത്തകർക്ക് പ്രതീക്ഷയും ആവേശവും നൽകുന്നതുമായി.

അടുത്തതായി പൊതുസമൂഹത്തോട് അദ്ദേഹം പറഞ്ഞത് വികസിത ഭാരതം സാധ്യമാകണമെങ്കിൽ വികസിത കേരള ശൃഷ്ടിക്കപ്പെടണം. അതിനായുള്ള പ്രവർത്തനത്തിന് ഞങ്ങൾ ടീം വികസിത കേരളം എന്ന പേരിൽ  അവിശ്രമം പരിശ്രമിക്കും.  ആരാധ്യനായ പ്രധാനമന്ത്രി മോദിജിയുടെ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാൽ കരിക്കണമെങ്കിൽ വികസിത കേരളം ഉണ്ടാക്കണം. അതിനായി എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികാസം എന്ന കേന്ദ്ര സർക്കാർ മുദ്രാവാക്യം ഞങ്ങൾ ഏറ്റെടുക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. അദ്ദേഹം പറഞ്ഞു ഇവിടുത്തെ യുവാക്കൾ പാലായനം ചെയ്യുന്നത് തടയണം. അവർക്ക് ഇവിടെ അവസരങ്ങളുണ്ടാകണം. അതിന് ഇവിടെ നിഷേപങ്ങളും സംരംഭങ്ങളും വരണം.

ഇതിൽ ഏറെ  വ്യത്യസ്ഥയുണ്ട് പുതുമയുമുണ്ട്. കേരളത്തിൽ വികസന മെന്നത് തെരഞ്ഞെടുപ്പ് സമയത്ത് ശബ്ദ മലിനീകരണം ഉണ്ടാക്കുന്ന ഒരു പ്രയോഗം മാത്രമായിരുന്നു. മൽസര രംഗത്ത് വരുന്ന എല്ലാ സ്ഥാനാർത്ഥികളുടേയും പാഴ് വാക്ക് മാത്രമായിരുന്നു.  സംസ്ഥാന അദ്ധ്യക്ഷൻ വികസിക കേരളം എന്ന സങ്കൽപ്പത്തെ സംസ്ഥാന ബി ജെ പി ഘടകത്തിൻ്റെ അജണ്ടയായി പ്രഖ്യാപിച്ചിരിക്കുന്നു.

ഒരു  പാർട്ടി ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്  കേരള രാഷ്ട്രീയത്തിൽ ഏറെ പുതുമയുള്ളതാണ്. സമൂഹത്തിനാകെയും യുവജനങ്ങൾക്ക് പ്രത്യേകിച്ചും ഈ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് കാണുന്നത്.

ശ്രീ. രാജീവ് ചന്ദ്രശേഖർ പ്രഖ്യാനം നടത്തി വെറുതെയിരിക്കുകയല്ല ചെയ്തത്. പാർട്ടി സംസ്ഥാന ഘടകം മുന്നോട്ടുവക്കുന്ന

 ' വികസിത കേരളം'  എന്ന ആശയത്തെ കുറിച്ച് ബി ജെ പി യു ടെ പഞ്ചായത്ത് -മുനിസിപ്പൽ കമ്മറ്റി കളുടെ ജനറൽ സെക്രട്ടറി ഉപരിയുള്ള നേതാക്കളെ ബോധ്യപ്പെടുത്തുന്നതിനായി 30 പാർട്ടി ജില്ലാ കേന്ദ്രങ്ങളിലുമുള്ള യാത്ര പൂർത്തീകരിച്ചു കഴിഞ്ഞു. ഇതിൻ്റെ തുടർച്ചയായി ജില്ല - മണ്ഡലം നേതാക്കളും താഴെ ഘടങ്ങളിലേക്കുള്ള യാത്രയും ആരംഭിച്ചു കഴിഞ്ഞു. മെയ് മാസം അവസാനത്തോടെ ഏറ്റവും അവസാനത്തെ ബി ജെ പി പ്രവർത്തകനും ടിം വികസിത കേരളത്തിൻ്റെ  ഭാഗമായി മാറുന്നതരത്തിലുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

'' വികസിത കേരളം " സാധ്യമാകണമെങ്കിൽ ബി ജെ പി അടിയന്തിരമായി ആരംഭിക്കേണ്ട പ്രചരണം ഇടത് നെറേറ്റിവിനെതിരെയുള്ളതാണ്. കേരളം വളരെ മോശപ്പെട്ട പ്രദേശം ആയിരുന്നു.  അയിത്തം പോലുള്ള അനാചാരങ്ങൾ, കാർഷിക - പരമ്പരാഗത തൊഴിൽ മേഖലകളിലെ  ക്രൂരമായ ചൂഷണം അവസാനിപ്പിച്ചതും വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ പുരോഗതി കൈവരിച്ചതും  ഇഎം എസ് മുഖ്യമന്ത്രി ആയ ശേഷമാണെന്ന നെറേറ്റീവ് ശൃഷ്ടിക്കുന്നതിൽ ഒരു പരിധിവരെ വിജയിക്കാൻ 

 ഇടത് ബുദ്ധിജീവികൾക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയ സംവിധാനത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസിനെയാണ്  ഈ നെറേറ്റീവ് ആദ്യം സ്വാധീനിച്ചത്. ശ്രീ. കെ. കരുണാകരന് ശേഷമുള്ള എല്ലാ നേതാക്കളും പുരോഗതി എന്നാൽ ഇടതുപക്ഷം പറയുന്നതാണെന്ന ധാരണ പുലർത്തിയിരുന്നവർ ആയിരുന്നു. കോൺഗ്രസിലെ പുതു തലമുറ നേതാക്കൾ ആകട്ടെ തങ്ങളുടെ ശരീര ഭാഷാ , വസ്ത്രധാരണരീതി, സംഭാക്ഷണ ശൈലി ഇതൊക്കെ ഇടത് നേതാക്കളുടെ അനുകരണമാക്കി മാറ്റി. ബി ജെ പി  ഇടത് നെറേറ്റീവിനെതിരെ നിന്നെങ്കിലും കഴിഞ്ഞ കാലങ്ങളിൽ ഏറെ പരിമിധികൾ ഉണ്ടായിരുന്നു.

ഈ നെറേറ്റീവ് തകർക്കുകയാണ് രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്ത്വത്തിലുള്ള ടീം വികസിത കേരളത്തിൻ്റെ ആദ്യ ദൗത്യം . അയ്യാ വൈകുണ്ഠ സ്വാമികളും തൈക്കാട് അയ്യാഗുരുവും ശ്രീ നാരായണ ഗുരുദേവനും ചട്ടമ്പിസ്വാമിയും മഹാത്മ അയ്യങ്കാളിയും  സ്ഫുടം ചെയ്തെടുത്ത കേരളത്തിൻ്റെ തനിമയിലേക്ക് നമുക്ക് മുന്നറേൻ കഴിയണം. അങ്ങനെ "നരേന്ദ്രമോദിയുടെ വികസിത ഭാരതം എന്ന സ്വപ്നം പൂർത്തീകരിക്കാൻ വികസിത കേരളം മെന്ന  " രാജീവ് ചന്ദ്രശേഖറിൻ്റെ ആശയത്തെ സാക്ഷാൽകരിക്കാൻ സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !