കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിത ബാധിതരോടുളള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വിലങ്ങാട് വ്യാഴാഴ്ച ഹർത്താൽ.
കോൺഗ്രസ്സും ബിജെപിയുമാണ് രാവിലെ ആറ് മണിമുതൽ വെെകുന്നേരം ആറ് മണിവരെ ഹർത്താലിന് ആഹ്വാനം ചെയ്തത്.ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, സർക്കാർ പ്രഖ്യാപനങ്ങൾ വെെകുന്നു, സർക്കാർ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റിൽ പേരില്ല തുടങ്ങിയ ആരോപണങ്ങളുമായി ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫീസിന് മുന്നിൽ ബുധനാഴ്ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.പോലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും ഉണ്ടായി. വില്ലേജ് ഓഫീസിന്റെ ഗ്രിൽ ഇളക്കിമാറ്റി അകത്തുകടക്കാനുള്ള സമരക്കാരുടെ ശ്രമം പോലീസ് തടയുകയും ചെയ്തിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഹെെസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50-ലേറെ പേരാണ് പ്രതിഷേധം നടത്തിയത്.
രണ്ട് ദിവസം മുൻപ് പ്രതിഷേധക്കാർ വില്ലേജ് ഓഫീസ് പൂട്ടിയിടുകയും സ്ഥലത്തെത്തിയ തഹസിൽദാർ ഉൾപ്പെടെ ഉള്ളവരെ തടയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച വീണ്ടും പ്രതിഷേധം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.