കാന്‍ ;ലോകപ്രശസ്തമായ കാന്‍ ചലച്ചിത്രമേളയ്ക്ക് തുടക്കമായി. അടുത്ത രണ്ടാഴ്ചത്തേക്ക്, സിനിമാ ലോകം ഫ്രഞ്ച് റിവിയേരയായ കാനില്‍.
ആഗോള ചലച്ചിത്ര വ്യവസായത്തെ സ്വാഗതം ചെയ്യുന്നതിനൊപ്പം ലോകോത്തര സിനിമകളുടെ വെള്ളിത്തിളക്കം വിളിച്ചോതുന്ന വേദിയായി കാൻ മാറും.ലോകമെമ്പാടുമുള്ള ചലച്ചിത്ര നിര്‍മാതാക്കളും, ഏജന്റുമാരും, പത്രപ്രവര്‍ത്തകരും ഒത്തുചേരുന്ന കാന്‍, ബിഗ് സ്ക്രീനിന്റെ ഒ ക്സാണ്. പുതിയ സിനിമകള്‍ അവതരണത്തിലും അഭിനയത്തിലും, ചമയത്തിലും തമ്മില്‍ മാറ്റുരച്ച് ഒടുവില്‍ ജേതാവായി സുവര്‍ണ്ണ സമ്മാനമായ പാം ഡി ഓര് കൈപ്പിടിയിലൊതുക്കാന്‍ മത്സരിക്കുന്നു.ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ചലച്ചിത്ര നിര്‍മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തുമ്പോള്‍, പൂര്‍ത്തിയായ സിനിമകളോ പാക്കേജു ചെയ്ത പ്രൊഡക്ഷനുകളോ വിവിധ പ്രദേശങ്ങളിലേക്ക് വില്ക്കാന് ഇടപാടുകാര്‍ കഠിനാധ്വാനം ചെയ്യുകയാണ്.
കാന്‍ ചലച്ചിത്രമേളയുടെ പ്രതിബദ്ധതയെയും, ലോകത്തിന്റെ വെല്ലുവിളികളുടെ കഥ, സിനിമാ സൃഷ്ടികളിലൂടെ പറയാനുള്ള അതിന്റെ കഴിവിനെയും ഓര്‍മിപ്പിക്കുന്നതാണ് ഈ പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും സത്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നവര്‍ക്ക് ശബ്ദം നല്‍കാനുള്ള ആഗ്രഹം ഊട്ടിയുറപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനം 'യുക്രെയ്ന് ദിനം' എന്ന ആഘോഷത്തോടെയാണ് 78-ാമത് കാന്‍ ചലച്ചിത്രമേളക്ക് തുടക്കമായത്. റഷ്യയ്ക്കെതിരായ ഉക്രെയ്നിന്റെ പോരാട്ടത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മൂന്ന് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ചുള്ള ഹാരോവിങ് ഫസ്റ്റ് പേഴ്സണ്‍ ഡോക്യുമെന്ററിക്ക് അഭിമാനകരമായ ബാഫ്റ്റ അവാര്‍ഡ് ലഭിച്ചു.
ഇത്തവണത്തെ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യൻ സിനിമകൾ തന്വി ദി ഗ്രേറ്റ്, ഹോംബൗണ്ട്, ആരണ്യര്‍ ദിന് രാത്രി, എ ഡോൾ മോയ്ഡ് അപ്പ് ഓഫ് ക്ലേ, ചരക്ക്( Charak) തുടങ്ങിയ സിനിമകളാണ്. എല്ലാ വര്‍ഷത്തെയും പോലെ, കാനില്‍ ഇക്കൊല്ലവും ഇന്ത്യന്‍ പ്രതിഭകളുടെയും സിനിമകളുടെയും ഗണ്യമായ സാന്നിധ്യം സാക്ഷ്യം വഹിക്കും. ഇതിഹാസ ചലച്ചിത്ര നിര്‍മ്മാതാവ് സത്യജിത് റേയുടെ ആരണ്യര്‍ ദിന് രാത്രി മുതല്‍ അനുപം ഖേറിന്റെ സംവിധാനത്തിലുള്ള തന്വി ദി ഗ്രേറ്റ് വരെയുള്ള പ്രത്യേക പ്രദര്‍ശനത്തോടെ, രാജ്യാന്തര ചലച്ചിത്രമേള സിനിമാപ്രേമികള്‍ക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.
ഫെസ്റ്റിവലില്‍ "ലൈറ്റ്സ്, ബ്യൂട്ടി ആന്‍ഡ് ആക്ഷന്‍" എന്ന പ്രമേയത്തില്‍ പ്രധാന ഇന്ത്യന്‍ സാന്നിധ്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് പായല്‍ കപാഡിയ ജൂറി അംഗമായി തിരിച്ചെത്തും. ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ഹോംബൗണ്ട് എന്ന ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും, സഹതാരം ഇഷാന് ഖട്ടര്‍, സംവിധായകന് നീരജ് ഗയ്വാന്‍, നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നിവരും പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ മാസം 24 ന് കാന്‍ ചലച്ചിത്രമേള അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.