മാഞ്ഞൂരിൽ നിർമ്മിച്ചത് ആധുനിക രീതിയിലുള്ള മത്സ്യ മാംസ വിപണന കേന്ദ്രം,നിലവിൽ പ്രവർത്തനം മാലിന്യ സംഭരണ കേന്ദ്രമായി

കുറുപ്പന്തറ ; മാഞ്ഞൂർ പഞ്ചായത്തിലെ ആധുനിക രീതിയിലുള്ള മത്സ്യ മാംസ വിപണന കേന്ദ്രം  മാലിന്യ സംഭരണ കേന്ദ്രമായി.  ഏതാനും വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച മത്സ്യ വിപണന കേന്ദ്രവും ശുചിമുറിയും മാർക്കറ്റും കണ്ടാൽ മൂക്കുപൊത്തും. മാർക്കറ്റും പരിസരവും  മാലിന്യങ്ങൾ നിറഞ്ഞ് ചീഞ്ഞഴുകുകയാണ്.

രൂക്ഷമായ ദുർഗന്ധം മൂലം പരിസരത്തേക്ക് പോലും അടുക്കാൻ കഴിയില്ല. ശുചിമുറിയിൽ കാര്യം സാധിക്കാൻ കയറണമെങ്കിൽ മാലിന്യ കൂന ചാടിക്കടക്കണം. തീർന്നില്ല. വാതിൽ ഇല്ലാത്തതിനാൽ കാര്യം സാധിക്കാനും കഴിയില്ല. മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന് മീറ്ററുകൾക്ക് ഇപ്പുറമുള്ള മത്സ്യ മാർക്കറ്റിലെ സ്ഥിതി ദയനീയമാണ്. മാസങ്ങളായി മാർക്കറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താറില്ല. മാർക്കറ്റിലും പരിസരത്തും പല സ്ഥലത്തും മാലിന്യം കൂടിക്കിടക്കുന്നു.
2003 –ൽ നിർമിച്ച കംഫർട്ട് സ്റ്റേഷന്റെ തകർന്ന വാതിൽ  ഭിത്തിയിൽ ചാരി വച്ചിരിക്കുകയാണ്. മാർക്കറ്റിലെ സ്റ്റാളുകളിൽ മാലിന്യം ചാക്കിൽ കെട്ടി നിറച്ചു വച്ചിരിക്കുന്നു. ഇതിന്റെ ഒരു വശത്തിരുന്നാണ് ഉണക്കമീൻ കച്ചവടം നടത്തുന്നത്. ഏതാനും മാസങ്ങൾക്കു മുൻപ് വരെ നാമമാത്രമായി മത്സ്യ വിപണന കേന്ദ്രം പ്രവർത്തിച്ചിരുന്നു. 

ഇതും നിലച്ചതോടെയാണ് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മത്സ്യ വിപണന കേന്ദ്രം മാറിയത്.മാർക്കറ്റ് നശിപ്പിച്ച നടപടികൾ  ∙പഞ്ചായത്തിന് സ്വന്തമായി മാർക്കറ്റും സ്റ്റാളുകളും കെട്ടിടവും ഉണ്ടെന്നിരിക്കെ മുട്ടിനു മുട്ടിനു മത്സ്യ മാംസ വ്യാപാരത്തിന് പഞ്ചായത്ത് അധികൃതർ അനുമതി നൽകിയതോടെയാണ് മാർക്കറ്റ് നശിച്ചു തുടങ്ങിയതെന്നാണ് വ്യാപാരികളുടെ പരാതി. 

റോഡരികിൽ പലയിടത്തും മത്സ്യ മാംസ കടകൾ വന്നതോടെ മാർക്കറ്റിലേക്ക് ആരും വരാതായി. പല മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയാണ്. മാർക്കറ്റിൽ മത്സ്യ– മാംസ വ്യാപാരത്തിന് മുറികൾ എടുത്തവർക്ക് കച്ചവടം ഇല്ലാതെ പലരും കടകൾ നിർത്തി.  മാലിന്യങ്ങൾ ഉടൻ നീക്കും.

മാലിന്യ പ്ലാന്റിനായി പഞ്ചായത്ത് പലയിടത്തും സ്ഥലം വിലക്കു വാങ്ങാൻ ശ്രമിച്ചെങ്കിലും എതിർപ്പുകൾ മൂലം നടന്നില്ല. മാലിന്യങ്ങൾ കൊണ്ടുപോകുന്ന ഏജൻസിയും എത്താൻ വൈകുന്നുണ്ട്. മാർക്കറ്റിലെയും സ്റ്റാളിലെയും മാലിന്യങ്ങൾ ഉടൻ നീക്കും.ബിജു കൊണ്ടൂക്കാലാ,വൈസ് പ്രസിഡന്റ്,മാഞ്ഞൂർ പഞ്ചായത്ത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !