തൊടുപുഴ: തൊമ്മൻകുത്ത് സെന്‍റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശ ഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പധികൃതർ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു.
കുരിശ് പിഴുത വനംവകുപ്പിൻ്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്കു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഹിയറിംഗിലാണ് തൊടുപുഴ തഹസിൽദാർ ഒ.എസ്.ജയകുമാർ തർക്ക സ്ഥലത്തിൻ്റെ നിജസ്ഥിതി വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധനയും നാട്ടുകാരിൽ നിന്നു വിവര ശേഖരണവും നടത്തിയിരുന്നു.
കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇതു ജനവാസ മേഖലയാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫല വൃക്ഷങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നതാണ് തഹസിൽദാറുടെ നിജസ്ഥിതി റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.