ജൂൺ മാസം ആദ്യ വാരം കേരളത്തില്‍ സ്കൂളുകൾ തുറക്കുമ്പോള്‍ യുഎഇയിലെ മാതാ-പിതാക്കള്‍ക്ക് ആശങ്ക.
യുഎഇയിലേക്ക് അവധിയാഘോഷിക്കാനെത്തിയ പല കുടുംബങ്ങളും തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യത്തിൽ ആശങ്കയിലാണ്.
വിമാനടിക്കറ്റ് നിരക്കു തന്നെയാണ് ആശങ്കയ്ക്ക് കാരണം. ഈ മാസം ആദ്യവാരം 400 ദിർഹത്തിന് വൺവേ നാട്ടിലേക്കു കിട്ടിയിരുന്ന ടിക്കറ്റിന് ഇപ്പോൾ 900 ദിർഹത്തിനു മുകളിൽ നൽകണം. ഇരട്ടിയിലേറെയാണു നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂൺ മാസമാദ്യത്തെ ബലിപെരുന്നാൾ കൂടി കണക്കിലെടുത്താൽ ടിക്കറ്റ് നിരക്ക് ഇനിയും വർധിക്കും.
ചില വിമാന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് അൽപ്പം കുറച്ചു കാണിച്ചാലും 30 കിലോ ലഗേജ് ചേർക്കണമെങ്കിൽ അധിക തുക നൽകേണ്ടതായും വരുന്നുണ്ട്. കൂടാതെ നേരിട്ടുള്ള വിമാനങ്ങളും കണക്ഷൻ വിമാനങ്ങളും തമ്മിൽ 100-200 ദിർഹത്തിന്റെ വ്യത്യാസമാണുള്ളത്. അതേസമയം ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെയുള്ള സമയത്ത് വൺവേ ടിക്കറ്റിന് വേണ്ടിവരുന്നത് ഏകദേശം 2500 ദിർഹം വരെയാണ്
യുഎഇയിലെ മധ്യവേനൽ അവധി ജൂൺ 26നായിരിക്കും തുടങ്ങുക. അതിനാൽ വിമാനടിക്കറ്റ് നിരക്ക് കുറയണമെങ്കിൽ സെപ്റ്റംബർ പകുതിയെങ്കിലുമാകണം. നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ഏകദേശം 4000 ദിർഹമെങ്കിലും ടിക്കറ്റ് നിരക്കിൽ കരുതേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.