കൊച്ചി: സംസ്ഥാനത്ത് ബിയർ വിൽപനയിൽ ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. 2023-25 കാലയളവിൽ സംസ്ഥാനത്തെ ബിയർ ഉപഭോഗം 8.6 ശതമാനം കുറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അതായത് ഏകദേശം 10 ലക്ഷം കേയ്‌സുകളുടെ കുറവുണ്ടായതായാണ് കണക്കുകൾ. ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ പ്രകാരം ബാറുകൾ, ബെവ്‌കോ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ബിയർ വിൽപന 2022-23 സാമ്പത്തിക വർഷത്തിൽ 112 ലക്ഷം കേയ്‌സുകളായിരുന്നു.2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറയുകയാണുണ്ടായത്.അതേസമയം തന്നെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം വലിയ രീതിയിൽ വർധിച്ചു. 2023-25 കാലത്ത് 229.12 ലക്ഷം കേയ്‌സ് വിദേശമദ്യമാണ് സംസ്ഥാനത്ത് ചെലവായത്.അതിനിടെ ദേശീയ തലത്തിൽ ബിയർ വിൽപന കൂടിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.ഇന്ത്യയിലെ മുൻനിര ബിയർ നിർമ്മാതാക്കളെ പ്രതിനിധീകരിക്കുന്ന സ്ഥാപനമായ ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (BAI)യുടെ കണക്കുകൾ പ്രകാരം 2024-25 കാലയളവിൽ ദേശീയതലത്തിൽ ബിയർ വിൽപ്പന 9 ശതമാനം വർദ്ധിച്ചുവെന്നാണ് കണക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.