തിരുവനന്തപുരം: മാറനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കണ്ടല ബാങ്കിൽ കോടികളുടെ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗൻ്റെ പാനലിന് ദയനീയ തോൽവി.
35 വർഷത്തിന് ശേഷം ഇതാദ്യമായാണ് എൻ ഭാസുരാംഗൻ സഹകരണസംഘം തിരഞ്ഞെടുപ്പിൽ തോൽക്കുന്നത്. 1990 ലാണ് മാറനെല്ലൂർ ക്ഷീരയുടെ പ്രസിഡന്റായി എൻ ഭാസുരാംഗൻ വരുന്നത്. പിന്നാലെ കണ്ടല ബാങ്കിൻ്റെയും പ്രസിഡന്റായി.കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയിലും കോടികളുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇഡി അറസ്റ്റ് ചെയ്ത് ജയിലിലായതോടെ പശുവിനെ വളർത്തുകയോ പാൽ അളക്കുകയോ പോലുംചെയ്തിട്ടില്ലാത്ത ഭാസുരാംഗനെ ക്ഷീര സംഘത്തിൽ നിന്ന് പുറത്താക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കുകയായിരുന്നു.എന്നാൽ തിരഞ്ഞെടുപ്പ് ആയതോടെ ഭാസുരാംഗന് വേണ്ടി ഗൂഡാലോചന നടത്തിയ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം പേര് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി. ഈ വാർത്ത റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഭാസുരാംഗനെ വോട്ടർപട്ടികയിൽ നിന്ന് നീക്കുകയും സംഘം സെക്രട്ടറിയെ സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.35 വർഷത്തിന് ശേഷം ദയനീയ തോൽവി, മാറനെല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘം തിരഞ്ഞെടുപ്പ്.
0
ശനിയാഴ്ച, മേയ് 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.