നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്
കേരള തീരത്ത് നാളെ രാത്രിവരെ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് മലപ്പുറം കാസർകോട് ജില്ലകളിലേക്ക് എൻ ഡി ആർ എഫ് സംഘം ഇന്ന് എത്തിച്ചേരും. നേരത്തെ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച വിലങ്ങാട് കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോർട്ട്. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.മഴ കനത്തതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ മാസം 27 വരെ ക്വാറികളുടെ പ്രവർത്തനത്തിന് നിരോധനം ഏർപ്പെടുത്തി. കാസർകോട്, കണ്ണൂർ ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ബീച്ചിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ട്രക്കിങിന് നിരോധനം ഏർപ്പെടുത്തി. ഇടുക്കിയിൽ കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ട്രക്കിംഗ് എന്നിവ നിരോധിച്ചു.വയനാട്ടിൽ പുഴകളിലും വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും അത്യാവശ്യത്തിനല്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 7 മുതൽ ചൊവ്വാഴ്ച രാവിലെ ആറു വരെ ജില്ലയിൽ യാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്വയനാട് ജില്ലയിൽ മഴ കനക്കുന്നു; മേപ്പാടിയിൽ കൺട്രോൾ റൂം തുറന്നുഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ മഴ കനക്കുന്നു. മഴ ശക്തമായതിനെ തുടർന്ന് മേപ്പാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൺട്രോൾ റൂം തുറന്നു.
പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു
പ്രതികൂല കാലാവസ്ഥ കാരണം നാളെ മുതൽ (25.05.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേയ്ക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് നടപടി.
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴ
ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. ദേശീയ പാതയിൽ ഇടുക്കി മുറിഞ്ഞ പുഴയിൽ മണ്ണ് ഇടിഞ്ഞ് തടസപ്പെട്ട ഗതാഗതം പുനസ്‌ഥാപിച്ചു. മറ്റ് സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉയർന്ന തിരമാല മുന്നറിയിപ്പ്
കേരളതീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ റോഡ് ഇടിയുന്നു
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം, വില്ലാഞ്ചിറയിൽ റോഡ് ഇടിയുന്നു. വില്ലാഞ്ചിറ വളവിനും ഇടുക്കി റോഡ് ജംക്ഷനും ഇടയിലായി രണ്ടിടത്താണ് ഇടിച്ചിൽ. അപകട ഭീഷണിയെ തുടർന്ന് ഗതാഗതം ഒറ്റവരിയാക്കി. റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം.
വിലങ്ങാട് കനത്ത ജാഗ്രത
റെഡ് അലേർട്ട് പ്രഖ്യാപിച്ച വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലേക്ക് എൻഡിആർഎഫ് സംഘം ഇന്ന് എത്തും
അടുത്ത 3 മണിക്കൂറിൽ മഴ കനക്കും
ഇടുക്കി എറണാകുളം തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത. 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
വള്ളം ഒഴിക്കില്‍പ്പെട്ടു
പത്തനംതിട്ട ഇളകൊള്ളൂരില്‍ അച്ഛന്‍കോവില്‍ നദിയില്‍ വള്ളം ഒഴുക്കില്‍പ്പെട്ടു. കാവ് മുറി കടവ് ഭാഗത്താണ് വള്ളം ഒഴിക്കില്‍പ്പെട്ടത്. രണ്ട് കിലോമീറ്റര്‍ ദൂരം ഒഴുകിപ്പോയ അട്ടച്ചാക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ വെട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ കയറി രക്ഷപ്പെട്ടു. വള്ളം മാറ്റുന്നതിനിടെ അപ്രതീക്ഷിതമായി അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുകയും വള്ളത്തിനൊപ്പം രാധാകൃഷ്ണന്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പ്രകൃതി ദുരന്തം; ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ 15 മരണങ്ങള്‍
പ്രകൃതി ദുരന്തം മൂലം ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15 മരണങ്ങള്‍. മിന്നലേറ്റ് നാല് പേര്‍ മരിച്ചു. പാറവീണ് ഒരാള്‍ മരണപ്പെട്ടു. സംസ്ഥാനത്തുടനീളം മൂന്ന് വീടുകള്‍ക്ക് പൂര്‍ണമായും 122 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചു.
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നാല് കുടുംബങ്ങളിലെ 11 പേരെ മാറ്റി പാര്‍പ്പിച്ചു.
കിന്‍ഫ്രയുടെ മതിലിടിഞ്ഞ് അപകടം
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം കരിമുകള്‍ ഇന്‍ഫോ പാര്‍ക്ക് റോഡില്‍ കിന്‍ഫ്രയുടെ മതിലിടിഞ്ഞ് അപകടം. ഓട്ടോ, ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു.
പാലക്കാട് പമ്പ് ഹൗസ് മഴയില്‍ തകര്‍ന്നു
കനത്ത മഴയില്‍ പിരായിരി മോഴിപുലത്തെ വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് തകര്‍ന്നുവീണു. പുതുക്കിപ്പണിയുന്നതുവരെ പിരായിരി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ജലവിതരണം മുടങ്ങും. പമ്പ് ഹൗസ് പുതുക്കിപ്പണിയാനുള്ള നടപടികള്‍ ആരംഭിച്ചതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു.
പാലക്കാട് ആല്‍മരം കടപുഴകി വീണു
പാലക്കാട് വിളയൂര്‍ കുപ്പൂത്ത് കനത്തമഴയെ തുടര്‍ന്ന് വന്‍ ആല്‍മരം കടപുഴകി വീണു. 150ലേറെ വര്‍ഷം പഴക്കമുള്ള ആല്‍മരമാണ് വീണത്. പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
കോഴിക്കോട് മണ്ണിടിച്ചില്‍; കുടുംബത്തെ മാറ്റി താമസിപ്പിച്ചു
കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയില്‍ മണ്ണിടിച്ചില്‍. ഉന്നതി സ്വദേശിനി ലീലയുടെ വീടിന് പിന്‍വശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലീലയുടെ കുടുംബത്തെ നാട്ടുകാര്‍ ഇടപെട്ട് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.