കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് സുഹൃത്തുക്കളായ യുവാക്കളെ കത്തി കാണിച്ച് പണവും ബൈക്കും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
കോഴിക്കോട് കുന്ദമംഗലം സ്വദേശി മുരളീരവത്തില്‍ ആദര്‍ശ് എന്ന സച്ചുവിനെ(20) യാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ഏപ്രില്‍ 21ന് ഉച്ചയോടെയാണ് സംഭവം. നന്മണ്ട സ്വദേശിയായ വിപിന്‍ ചന്ദ്രനും സുഹൃത്തിനും നേരെയാണ് അതിക്രമമുണ്ടായത്. മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ഇവര്‍ ഇരുവരെയും ആദര്‍ശ് തടഞ്ഞുനിര്‍ത്തുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ പക്കലുണ്ടായിരുന്ന പണവും ബൈക്കും കവരുകയും ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതികളില്‍ ഒരാളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കോടതിയില്‍ ഹാജരാക്കിയ ആദര്‍ശിനെയും റിമാൻഡ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.