കേരളതീരത്ത് അപകടത്തില്‍പ്പെട്ട് മുങ്ങിയ എംഎസ്സി എല്‍സ-3 എന്ന ലൈബീരിയന്‍ ചരക്കുകപ്പലിലിൽനിന്നുള്ള എണ്ണ പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കടലില്‍ പുരോഗമിക്കുകയാണ്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇതിനായുള്ള ശ്രമത്തിലാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജി വിക്രം, ഐസിജി സക്ഷം എന്നീ കപ്പലുകള്‍ക്കൊപ്പം ഐസിജി ആര്യമന് എന്ന യാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. എണ്ണ വ്യാപിക്കുന്നത് തടയുന്നതില്‍ പ്രഗല്ഭ്യമുള്ള 'സമുദ്രപ്രഹരി'യും ദൗത്യത്തില്‍ മുംബൈയില്‍നിന്നെത്തി ഒപ്പംചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണവ്യാപനത്തിന്റെ തോത് നിരീക്ഷിക്കാന്‍ രണ്ട് ഐസിജി ഡോണിയര്‍ വിമാനവും സ്ഥലത്തുണ്ട്. കടല്‍ക്ഷോഭത്തിനിടയിലും കേരളതീരത്തേക്ക് എണ്ണ എത്തിയിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം.
വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് തിരിച്ച കപ്പലില്‍ ആകെ 643 കണ്ടെയ്നറുകളാണുണ്ടായിരുന്നത്. ഇതില്‍ 12 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളാണ്. ഇതോടെ കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ മുങ്ങിയ ഇടത്തുനിന്ന് 20 നോട്ടിക്കല്‍മൈല്‍ പ്രദേശത്ത് മത്സ്യബന്ധനം നിരോധിച്ചിരുന്നു. കണ്ടെയ്നറുകളില്‍ ചിലത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തീരത്ത് അടിഞ്ഞു. അപകടത്തിന് പിന്നാലെ മേഖലയിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും ഒരുപോലെ ആശങ്കയിലാണ്. അപകടവും എണ്ണ ചോര്‍ച്ചയും കേരളതീരത്തെ മത്സ്യങ്ങളുടെ ലഭ്യതയേയും മത്സ്യബന്ധനത്തേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. എന്നാല്‍, കേരളതീരത്ത് നിന്നുള്ള മത്സ്യം കഴിക്കാന്‍ സാധിക്കുമോ എന്നാണ് ജനങ്ങളുടെ ആശങ്ക. ഇക്കാര്യങ്ങളെക്കുറിച്ച് കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ. ബിജുകുമാര്‍ സംസാരിക്കുന്നു.അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ-3 എന്ന കപ്പലിന്റെ ഇന്ധനം കടലില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ വ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് എങ്ങനെയാണ് സമുദ്രത്തിന്റെ പരിസ്ഥിതിയെ ബാധിക്കുക?
കപ്പല്‍ അപകടമുണ്ടായെങ്കിലും എത്ര അളവിലാണ് നമ്മുടെ തീരക്കടലില്‍ എണ്ണവ്യാപനം ഉണ്ടായിരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കപ്പലിൽ ഇന്ധനം വലിയ അളവില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അവര്‍ക്ക് സഞ്ചരിക്കാന്‍ ആവശ്യമായ ഇന്ധനമാണ് കപ്പലില്‍ ഉണ്ടാകുക. ഇന്ധനം ചോര്‍ന്നാല്‍ ആദ്യം കടലിന്റെ ഉപരിതലത്തിലാണ് കാണപ്പെടുക. ഇത് ഉപരിതലത്തിലെ മത്സ്യങ്ങളെ ബാധിച്ചേക്കാം. പക്ഷ, വ്യാപകമായ എണ്ണവ്യാപനമാണെങ്കില് വലിയ മത്സ്യങ്ങള്‍ ആ പ്രദേശം ഒഴിവാക്കുകയാണ് പതിവ്. മലിനീകരണമുണ്ടെങ്കില്‍ വലിയ മത്സ്യങ്ങള്‍ ആ പ്രദേശത്ത് നില്‍ക്കില്ല. അതേസമയം, വ്യാപിക്കുന്ന എണ്ണ അവിടെ വളരെക്കാലം നിലനില്ക്കുകയും ചെയ്യും. തുടക്കത്തില്‍ ഒരു പാടയായി കാണപ്പെടുന്ന ഇത് പിന്നീട് വെള്ളത്തില്‍ മെഴുക്ക് (വാക്സ്) പോലെ രൂപപ്പെടും. ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ പല ജീവികളും ആഗിരണം ചെയ്യുകയാണ് പതിവ്. അത് ഭക്ഷണത്തിലൂടെയാകാം അല്ലെങ്കില്‍ ശരീരത്തിലൂടെ ആഗിരണം ചെയ്യപ്പെടാം. മത്സ്യങ്ങള്‍ ഭക്ഷണമാക്കുന്ന പ്ലവകങ്ങളും മറ്റും ജലത്തിന്റെ ഉപരിതലത്തിലാണുള്ളത്. എണ്ണ ഉപരിതലത്തിലുണ്ടെങ്കില്‍ ഇവയില്‍ പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്.
പിന്നീട് അധികം വരുന്ന എണ്ണ ടാര്‍ബോളുകളായി- പാരഫിനാണ് അത്- സമുദ്രത്തിന്റെ അടിയില്‍ നിക്ഷേപിക്കപ്പെടാം. ഇങ്ങനെ രൂപപ്പെടുന്ന പാരഫിന്‍ ബോളുകള്‍ വളരെ ദൂരത്തില്‍ വ്യാപിക്കുകയും പല സമുദ്രജീവികളും ആഹാരമാക്കുകയും ചെയ്യും. ഇത് സമുദ്രത്തിന്റെ അടിയില്‍ വസിക്കുന്ന ജീവികളെ ഗുരുതരമായി ബാധിക്കാം. ഇത് സമുദ്രത്തില്‍ പടരുന്നത് തടയുക എന്നതാണ് നിലവില്‍ ചെയ്യുന്നത്. കൂടുതല്‍ സ്ഥലത്ത് വ്യാപിക്കാതെ ഒരു പ്രത്യേക സ്ഥലത്ത് ഇത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ അതിന്റെ ആഘാതം ലഘൂകരിക്കാം. പക്ഷേ, മണ്‍സൂണ്‍ സീസണ് വലിയ വെല്ലുവിളിയാണ്. കടല്‍ പ്രക്ഷുബ്ധമാണ്. എത്ര നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിച്ചാലും എണ്ണ സമുദ്രത്തിന്റെ അടിത്തട്ടില്‍ അടിയാനുള്ള സാധ്യതയാണുള്ളത്.മുങ്ങിത്താണ ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ പലതിലും ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ചിലതില്‍ കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്ബൈഡുണ്ടെന്നും വിവരമുണ്ട്. ഇത് എങ്ങനെ നമ്മുടെ കടലിനേയും ജീവജാലങ്ങളേയും ബാധിക്കാം.
കലരാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ കടലില്‍ കലരുന്ന രാസവസ്തുക്കള്‍ മത്സ്യങ്ങളിലെത്താന് സാധ്യതയുണ്ടോ?
രാസമാലിന്യങ്ങള്‍ മത്സ്യങ്ങളില്‍ എത്താനുള്ള സാധ്യതയുണ്ട്. അത് പക്ഷേ, എത്രത്തോളം നിയന്ത്രിച്ചു നിര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കടലില്‍ ഇവ വ്യാപിച്ചാല്‍ അതിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ആ പ്രദേശത്തെ എല്ലാ ജീവജാലങ്ങളേയും നിരീക്ഷിക്കുക എന്നതാണ് പൊതുവില്‍ ചെയ്യേണ്ടത്. എത്ര അളവില്‍ ഇത് വ്യാപിക്കുന്നു എന്നതും പ്രധാനമാണ്. ചെറിയ അളവിലാണെങ്കില്‍ മനുഷ്യജീവന് വിനാശകരമാവുന്ന തരത്തിലുള്ള വിഷം ഉണ്ടാകാനുള്ള സാധ്യതയില്ല. പക്ഷേ, അക്യുമിലേഷന് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അത് ദീര്‍ഘകാലത്തേക്ക് സംഭവിക്കുന്നതാണ്. ഇത് നിരീക്ഷിക്കേണ്ടതുണ്ട്. വലിയ തോതിലുള്ള വ്യാപനമാണെങ്കില്‍ ആ പ്രദേശം മുഴുവന്‍ മത്സ്യങ്ങളും മറ്റ് ജീവികളും ഒഴിവാക്കുകയാണ് പതിവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. സാധാരണഗതയില്‍ മത്സ്യങ്ങള്‍ ആ ഭാഗത്ത് നില്‍ക്കില്ല. പക്ഷേ, ദീര്‍ഘകാലമാകുമ്പോള്‍ മത്സ്യങ്ങളുടെ ഭക്ഷണം വഴി ഇവ അകത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കകളുണ്ട്. മീന്‍ ഭക്ഷിക്കുന്നതും മറ്റും അപകടമാണെന്ന് ചിന്തിക്കുന്നവരുണ്ട്. അത്തരത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?കേരളത്തില്‍ മീന്‍ കഴിക്കാതെ ഇരിക്കുക എന്നത് പ്രായോഗികമായ നടപടിയല്ല. വ്യാപനമുണ്ടായ പ്രത്യേക സ്ഥലത്തെ മത്സ്യബന്ധനം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുക. അതുകൊണ്ട് തന്നെ മീന്‍ കഴിക്കുന്നതിന് ഭീഷണിയായി അതിനെ കണക്കാക്കേണ്ടതില്ല. എത്രത്തോളം മലിനീകരണമുണ്ടായി എന്ന് ഈ ദിവസങ്ങളില്‍ നീരീക്ഷിച്ചശേഷം ആ സ്ഥലത്ത് നിന്നുള്ള മത്സ്യബന്ധനം അനുവദിക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്നത്. മത്സ്യങ്ങളെ നിരീക്ഷിക്കുക എന്നത് പ്രധാനമാണ്. അതല്ലാതെ മൊത്തത്തില്‍ കേരളതീരത്തെ മത്സ്യം കഴിക്കുന്നത് നിരോധിക്കേണ്ടതില്ല. അത്രയും ആശങ്കപ്പെടുത്തുന്ന സാഹചര്യം ഇല്ല.
ഇത്തരമൊരു അപകടമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുമല്ലോ, ആ സാഹചര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക
ചോര്‍ച്ച ഉണ്ടാകുന്ന സമയത്തെ പ്രശ്നത്തേക്കാള്‍ വലുതാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രത്യാഘാതങ്ങള്‍. വലിയ എണ്ണ വ്യാപനം ഉണ്ടായിട്ടുള്ള സ്ഥലത്തെല്ലാം അതിന്റെ ആഘാതങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. പക്ഷേ, കേരളതീരത്ത് അത്രയും വലിയ അളവിലുള്ള മലിനീകരണം ഉണ്ടായിട്ടില്ല. എങ്കില്‍പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പതിവായി ജീവജാലങ്ങളെ എടുത്ത് മലിനീകരണം പരിശോധിക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.