വീണ്ടും ചതി,ഇറാനിൽ നിന്ന് മൂന്ന് ഇന്ത്യക്കരെ തട്ടിക്കൊണ്ടുപോയി, ശരീരത്തിൽ മാരക മുറിവുകൾ.. മോചന ദ്രവ്യം ആവശ്യപ്പെട്ടന്നും റിപ്പോർട്ടുകൾ..

ടെഹ്റാൻ : ഇറാനിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായി കുടുംബം. പഞ്ചാബിലെ സംഗ്രൂർ, നവാൻഷഹർ, ഹോഷിയാർപൂർ ജില്ലകളിൽ നിന്നുള്ള യുവാക്കളെയാണ് തട്ടിക്കൊണ്ടുപോയത്.

ഇവർ ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ജോലിക്കായി പോകാനാണ് പദ്ധതിയിട്ടിരുന്നത്. ട്രാവൽ ഏജന്റുമാർ ഇവരിൽ നിന്ന് പണം വാങ്ങിയ ശേഷം താൽക്കാലിക താമസത്തിനായി ഇറാനിൽ എത്തിക്കുകയായിരുന്നു. യുവാക്കളെ മേയ് ഒന്നു മുതലാണ് കാണാതായത്. സംഗ്രൂർ നിവാസിയായ ഹുസ്ൻപ്രീതിന്റെ അമ്മ ട്രാവൽ ഏജന്റുമാർ മകനെ ചതിച്ചതായി പറഞ്ഞു. 

'മകനെ തട്ടിക്കൊണ്ടു പോയെന്നും മോചിപ്പിക്കാൻ മോചനദ്രവം വേണമെന്നും ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. മകന്റെ ചിത്രങ്ങളും വിഡിയോകളും അതിലുണ്ടായിരുന്നു' – ഹുസ്ൻപ്രീതിന്റെ അമ്മ പറയുന്നു.കൈകൾ കയറിൽ കെട്ടി നിലയിലാണ്. ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തട്ടിക്കൊണ്ടുപോയവരുമായി ആദ്യ ദിവസങ്ങളിൽ സംസാരിച്ചിരുന്നു. എന്നാൽ, മേയ് 11ന് ശേഷം ഒരു വിവരവുമില്ല' - യുവാക്കളുടെ വീട്ടുകാർ പറയുന്നു.  യുവാക്കളെ ഇറാനിലേക്ക് അയച്ച ഹോഷിയാർപൂരിൽ നിന്നുള്ള ഏജന്റ് ഒളിവിലാണെന്നും സൂചന.

ഏജന്റനിതെരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായവരിൽ ഒരാളായ ഹോഷിയാർപൂരിലെ അമൃത്പാലിന്റെ കുടുംബാംഗങ്ങൾ പഞ്ചാബ് മന്ത്രി കുൽദീപ് സിങ് ധലിവാളിനെയും ഹോഷിയാർപൂർ എംപി ഡോ.രാജ്കുമാറിനെയും കണ്ട് മകനെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു.
യുവാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. 'ഇറാനിലെ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. എത്രയും വേഗം അവരെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന പുതിയ വിവരങ്ങൾ ഉടൻ തന്നെ വീട്ടുകാരെ അറിയിക്കും. സുരക്ഷിതമായി ഇവരെ കണ്ടെത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കും'- എംബസി വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !