തിരുവനന്തപുരം: കനത്തമഴ കാരണം ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായതിന് പിന്നാലെ ചില ട്രെയിനുകളുടെ പുറപ്പെടുന്ന സമയം പുനഃക്രമീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 04.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്സ്പ്രസ്(20632) ഒരുമണിക്കൂറോളം വൈകി 05.10-ന് ആയിരിക്കും തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45-ന് മൈസൂരു ജങ്ഷനില്‍നിന്ന് യാത്രതിരിക്കേണ്ട മൈസൂരു ജങ്ഷന്-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ്(16315) മൂന്നുമണിക്കൂറും 15 മിനിറ്റും വൈകി ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാകും മൈസൂരുവില്‍നിന്ന് പുറപ്പെടുക.ചൊവ്വാഴ്ച രാത്രി 08.55-ന് ചെന്നൈ സെന്‍ട്രലില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍- ആലപ്പുഴ എക്സ്പ്രസ്(22639) ഒരുമണിക്കൂറും 20 മിനിറ്റും വൈകി രാത്രി 10.15-നാകും പുറപ്പെടുകയെന്നും ദക്ഷിണറെയില്‍വേ തിരുവനന്തപുരം ഡിവിഷന് അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട്ടും ആലുവയിലും റെയില്‍വേട്രാക്കിലേക്ക് മരങ്ങള്‍ വീണതോടെയാണ് കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായത്. മരംവീണ് റെയില്‍വേയുടെ വൈദ്യുതലൈനുകള്‍ തകര്‍ന്നിരുന്നു. ഇതുകാരണം പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയിരുന്നത്. അതിനിടെ, ചൊവ്വാഴ്ച രാവിലെ വീണ്ടും കോഴിക്കോട് കല്ലായി-ഫറോക്ക് സ്റ്റേഷനുകള്‍ക്കിടയില്‍ മരംവീണു. എന്നാല്‍, അല്പസമയത്തിനുള്ളില്ത്തന്നെ മരങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവില്‍ ഷൊര്‍ണൂര്‍-മംഗളൂരു റൂട്ടിലെ ട്രെയിന്‍ ഗതാഗതം സാധാരണനിലയിലായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.