ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ

കണ്ണൂർ : ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ. ‘‘പിശക് പറ്റിയെന്ന് വക്കീൽ നോട്ടിസിനു മറുപടിയായി ഡിസി ബുക്സ് അറിയിച്ചു. അതിനാൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണു തീരുമാനം’’ – ഇ.പി.ജയരാജൻ പറഞ്ഞു.

കെഎസ് തുടരണം’: കണ്ണൂരിലും കോട്ടയത്തും പോസ്റ്ററുകൾ.പിണറായിയെ കുറിച്ച് ഡോക്യുമെന്ററി ഉണ്ടായാൽ എന്താ കുഴപ്പമെന്നും ഗാന്ധിജിയെ കുറിച്ച് ഡോക്യുമെന്ററി ഇല്ലേയെന്നും ജയരാജൻ ചോദിച്ചു. തെറ്റ് തിരുത്തി വേടൻ വേദിയിലെത്തിയതു നല്ല കാര്യമാണെന്നും ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയല്ല സർക്കാർ വേടനെ പരിപാടിക്ക് ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മകഥാ വിവാദത്തിൽ ഇപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിൽ ഇ.പി. ജയരാജന്റെ ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നത്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി. സരിനെതിരെ വിമർശനങ്ങൾ അടങ്ങിയതായിരുന്നു പുസ്തകം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !