മലപ്പുറം: കാളികാവ് അടക്കാകുണ്ടിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു തുടങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കൂടുകളും ബാക്കി ക്യാമറകളും സ്ഥാപിക്കും. ആർആർടി സംഘവും കാട്ടിൽ പരിശോധന നടത്തും.
കടുവയെ കണ്ടെത്തുന്നതിനായുള്ള ദൗത്യം ആരംഭിച്ചെങ്കിലും ഭീതിയിലും ആശങ്കയിലുമാണ് കാളികാവിലെ ജനങ്ങൾ. ടാപ്പിങ് തൊഴിലാളികൾ ഭീതിമൂലം പണിക്കിറങ്ങിയിട്ടില്ല.നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ മാത്രം വെടിവെച്ചുകൊല്ലും എന്നാണ് വനം വകുപ്പിന്റെ നിലപാട്.
കടുവയെ മയക്കുവെടി വെക്കാനുള്ള ഉത്തരവാണ് നിലവിൽ കൊടുത്തിരിക്കുന്നത്. ആ ദൗത്യം ശ്രമകരമാണെങ്കിൽ മാത്രമാണ് വെടിവെച്ച് കൊല്ലാനുള്ള തീരുമാനം ഉണ്ടാകൂവെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. വൈൽഡ് ലൈഫ് ബോർഡിൻ്റെ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൽ ചെയ്യാനാകുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.