പാലാ: സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട മഹാവ്യക്തിയായിരുന്ന ഇടമറ്റംരത്നപ്പന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടി, പാലാ സഹൃദയ സമിതി, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തിൽ, ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാംവാല്യം പ്രകാശനവും മെയ് 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽവച്ച് നടത്തുന്നു.
സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ്ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരൻനായർ അദ്ധ്യക്ഷത വഹിക്കും.'ഇടമറ്റംരത്നപ്പൻ കൃതികൾ സമ്പൂർണ്ണം' രണ്ടാംവാല്യം പ്രകാശനം സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിടങ്ങൂർ നിർവ്വഹിക്കും. തൊടുപുഴ കുടുംബക്കോടതി ജില്ലാ ജഡ്ജി ജോഷി ജോൺ ചാവേലിൽ പുസ്തകം സ്വീകരിക്കും.പാലാ സഹൃദയസമിതി ഉപാധ്യക്ഷൻ ജോസ് മംഗലശ്ശേരി പുസ്തകം സമർപ്പിക്കും. സഹൃദയസമിതി രക്ഷാധികാരി രവി പാലാ, ചാക്കോ സി. പൊരിയത്ത്,
കേരള ഭാഷാ വിദഗ്ധ സമിതിയംഗം ചാക്കോ സി പൊരിയത്ത്, സഹൃദയസമിതി വനിതാകാര്യദർശി ഡി.ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ.കെ.ബാലചന്ദ്രൻ,സഹൃദയ സമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ,ഇടമറ്റംരത്നപ്പന്റെ മരുമകൻ ജി.ബാബുരാജ്,സഫലം 55 പ്ലസ് സെക്രട്ടറി വി.എം.അബ്ദുള്ള ഖാൻ എന്നിവർ പ്രസംഗിക്കും.ഇടമറ്റംരത്നപ്പൻ രചനകളുടെ കാലാതിവർത്തിത്വമാണ് 'കൃതികൾ സമ്പൂർണ്ണം' പ്രസിദ്ധീകരിക്കുന്നതിനു പ്രേരണയായതെന്നു പ്രസാധകരായ ബുക്ക്മീഡിയ സാരഥി റോയി ജേക്കബ് വ്യക്തമാക്കി.മുതിർന്ന തുള്ളൽ കലാകാരനുള്ള കേരള സർക്കാരിൻ്റെ അവാർഡ് കരസ്ഥമാക്കിയ പാലാ കെ.ആർ.മണിയെ ചടങ്ങിൽ ആദരിക്കും.
ഇടമറ്റംരത്നപ്പന്റെ ജാമാതാവ് ജി. ബാബുരാജ്,സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,പാലാ സഹൃദയസമിതി പ്രസിഡൻ്റ് രവി പുലിയന്നൂർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.