തിരുവനന്തപുരം: ഡോക്യുമെന്‍ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാര്‍ട്ടിയോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ പേരിൽ എന്തെല്ലാം പഴിയാണ് സംഘാടകർ കേൾക്കേണ്ടി വരുക എന്നാണ് ചിന്തിച്ചത്. വ്യക്തിത്വ മികവല്ല, പാർട്ടിയുടെ ഉത്പന്നമാണ്.
പാർട്ടി വിവിധ ഘട്ടങ്ങളിൽ കടന്ന് വന്നിട്ടുണ്ട്. എന്താണോ പാർട്ടി ആഗ്രഹിക്കുന്നത് അതിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും ആണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായിയെ പുകഴ്ത്തി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോകുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിനോടായിരുന്നു പ്രതികരണം. അമ്മയെ കുറിച്ച് പറഞ്ഞതിൽ തിരുത്ത് ഉണ്ട്. ആലക്കാട്ട് കല്യാണിയാണ് അമ്മ. അതാണ് ശരിക്കുള്ള പേര്. ഡോക്യുമെന്ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാർട്ടിയോടും ഇടതുമുന്നണിയോടും ഉള്ളതെന്ന് അറിയാം.
ആക്രമണങ്ങൾ വ്യക്തിപരമായി വരാറുണ്ട്. പാർട്ടിയുടെയും മുന്നണിയുടേയും ഭാഗമായത് കൊണ്ട് വരുന്ന ആരോപണങ്ങളാണ് അവ. ആരോപണങ്ങൽ മാത്രമല്ല പ്രശംസയും പാർട്ടിയുടെ ഭാഗമായതിനാലാണെന്നും പിണറായി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.