തൃശൂർ : പുതുക്കാട് പാഴായിയിൽ 4 വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ പിതൃസഹോദരിയും പ്രതിയുമായ തൃശൂർ ഒല്ലൂർ സ്വദേശിനി ഷൈലജയെ (53) ഹൈക്കോടതി വിട്ടയച്ചു.
സംശയത്തിന്റെ ആനുകൂല്യം നൽകിയാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 2016 ഒക്ടോബർ 13ന് ആയിരുന്നു സംഭവം.
കണ്ണൂർ മട്ടന്നൂർ നന്ദനത്തിൽ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകൾ മേബയെ മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി പുഴയിൽ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്.
പ്രതിയാണ് കുറ്റം ചെയ്തതെന്ന് പ്രോസിക്യുഷനു തെളിയിക്കാനായില്ലെന്നു കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.