എടപ്പാൾ :പാലക്കാട് , പട്ടിത്തറട്ടിത്തറ പഞ്ചായത്തിലെ 15-ാം വാർഡിൽ തണ്ണീർക്കോട്-തലക്കശ്ശേരി റോഡിലെ ചീരക്കുഴി പാലം പുനർനിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാകുന്നു. മൂന്നാഴ്ചയിലേറെയായി ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ് . കാലവർഷം ശക്തമായതോടെ സാഹചര്യം കൂടുതൽ വഷളാവുകയാണ്.
താത്കാലിക പാത എന്ന ചെളിക്കുഴിപാലം പൊളിച്ചതിനെത്തുടർന്ന് വാഹനങ്ങൾ താൽക്കാലികമായി ആശ്രയിച്ചിരുന്നത് അയിലക്കുന്നിൻ ചെരുവിലെ 'മണ്ണുവഴി'യാണ്. എന്നാൽ, മഴ കനത്തതോടെ ഈ മൺപാത ചെളിക്കുളമായി മാറി. നിരവധി വാഹനങ്ങൾ ചെളിയിൽ താഴുകയും, ഇരുപതിലേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. കാൽനടയാത്ര പോലും അസാധ്യമാക്കുന്ന തരത്തിൽ ചെളി നിറഞ്ഞ അവസ്ഥയാണ് ഈ പാതയിൽ. മുൻപ് അയിലക്കുന്നു ഇടിച്ചു മണ്ണ് മാറ്റിയ ഭാഗത്തുനിന്നുള്ള മണ്ണാണ് റോഡിലേക്ക് ഇറങ്ങി ഗതാഗത പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.
സ്കൂളുകൾ തുറക്കുമ്പോൾ ...
അടുത്തയാഴ്ച സ്കൂളുകൾ തുറക്കുന്നതോടെ ഈ ദുരിതം വർധിക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. തണ്ണീർക്കോട് സ്കൂളിലെ ഉൾപ്പെടെ നിരവധി സ്കൂൾ ബസ്സുകളും, തൊഴൂക്കര, തലക്കശ്ശേരി എന്നിവിടങ്ങളിൽ നിന്നും
തണ്ണീർകോട് -തലക്കശ്ശേരി പോകുന്ന നൂറുകണക്കിന് കാൽനട വിദ്യാർത്ഥികളും ഈ വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇത് വിദ്യാർത്ഥികളുടെ പഠനത്തെ പോലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
നവീകരണവും നിലവിലെ അവസ്ഥയുംമന്ത്രി എം.ബി. രാജേഷിൻ്റെ എം.എൽ.എ. ഫണ്ട് (2.5 കോടി രൂപ) ഉപയോഗിച്ച് നവീകരിച്ച തണ്ണീർക്കോട്-തലക്കശ്ശേരി റോഡിൻ്റെ ഔപചാരിക ഉദ്ഘാടനം രണ്ട് മാസം മുൻപാണ് തലക്കശ്ശേരിയിൽ വെച്ച് നടന്നത്. എന്നാൽ, നിലവിൽ ചീരക്കുഴി കലുങ്ക് മുതൽ മില്ല് വരെയുള്ള ഈ പ്രദേശം അതിഭീകരമായ ഭീഷണിയാണ് നേരിടുന്നത്.
അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർകലുങ്കിൻ്റെ പണി വേഗത്തിൽ പൂർത്തിയാക്കുകയോ, അല്ലെങ്കിൽ സമാന്തരമായ പാത ഗതാഗത യോഗ്യമാക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും, വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയെയും ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.