ചെന്നൈ : സ്വത്തു തർക്കത്തിന്റെ പേരിൽ തഞ്ചാവൂരിലെ ബിജെപി നേതാവ് ശരണ്യ(38)യുടെ തല വെട്ടിയ സംഭവത്തിലെ പ്രതികൾ കീഴടങ്ങി.
ശരണ്യയുടെ രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്.
ആദ്യ ഭാര്യയുടെ മക്കൾക്ക് സ്വത്ത് നൽകുന്നത് എതിർത്തതാണു കൊലപാതകത്തിനു കാരണമായത്.
സ്വന്തമായി നടത്തുന്ന കട അടച്ച് തിങ്കളാഴ്ച രാത്രി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അന്വേഷണം തുടങ്ങിയതോടെ പ്രതികൾ കീഴടങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.