ദേശീയപാത നിര്‍മാണത്തിനായി പാറപ്പൊട്ടിച്ചതോടെ മലപ്പുറം കുറ്റിപ്പുറത്ത് വയോധികയുടെ വീടിന് വിള്ളല്‍ വീണു.ബംഗ്ലാംകുന്ന് സ്വദേശിനി ആമിനയുടെ വീടിനാണ് കേട്പാടുകള്‍ സംഭവിച്ചത്.സംഭവത്തില്‍ നഷ്ടപരിഹാരതുക ആവശ്യപ്പെട്ട് മലപ്പുറം കളക്ടര്‍ക്ക് കുടുംബം പരാതി നല്കി.
നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്‍മിച്ചു നല്കിയ വീടാണ് തകര്‍ന്നത്. വീടിന് സമീപത്തിലൂടെയാണ് ദേശീയ പാത 66 ആറ് വരിപ്പാത കടന്ന് പോകുന്നത്.ദേശീയപാതയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്.തുടര്‍ച്ചയായി പാറപ്പൊട്ടിക്കുന്നതോടെ വിള്ളല്‍ വലുതാകുന്നുണ്ട്.വിഷയത്തില്‍ ഇടപെട്ട് നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടി സ്വര്ക്കരിക്കണം എന്ന് ആവശ്യപ്പെട്ടു ആമിന ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
തന്റെ ബുദ്ധിമുട്ട് മനസിലാക്കി നല്ലവരായ നാട്ടുകാര്‍ നിര്‍മിച്ചു നല്കിയ വീട് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് ആമിന പറയുന്നത്.കുറ്റിപ്പുറം പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് പാറപ്പൊട്ടിക്കല്‍ ,റോഡ് നിര്‍മാണ കമ്പനി താത്കാലികമായി നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പക്ഷേ തനിക്ക് ഉണ്ടായ നഷ്ടം ആര് നികത്തും എന്നാണ് ആമിനയുടെ ചോദ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.