തിരുവനന്തപുരം: കേരളാ തീരത്ത് അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതരെന്ന് വിവരം.
ഇതില്‍ 21 പേരെ കോസ്റ്റ് ഗാര്‍ഡ് ഷിപ്പിലെത്തിച്ചു. ക്യാപ്റ്റന്‍ അടക്കം മൂന്നുപേര്‍ അപകടത്തില്‍പെട്ട അതേ കപ്പലില്‍ തന്നെ തുടരുകയാണ്. അപകടത്തില്‍പ്പെട്ട കപ്പല്‍ നിയന്ത്രിക്കുന്നതിനായാണ് ഇവർ കപ്പലിൽ തുടരുന്നത്. ജീവനക്കാര്‍ക്ക് ആര്‍ക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ലായെന്നും സാഹചര്യം നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നിയന്ത്രണത്തിലാണെന്നുമാണ് ലഭിക്കുന്ന വിവരം.ഫിലിപ്പീന്‍സുകാരായ 20 പേരാണ് കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍. കപ്പലിന്റെ ക്യാപ്റ്റന്‍ റഷ്യക്കാരനാണ്. യുക്രൈനില്‍ നിന്നുളള രണ്ടുപേർ, ജോര്‍ജിയയില്‍ നിന്നുളള ഒരാള്‍ എന്നിങ്ങനെയാണ് കപ്പലിലെ മറ്റ് ജീവനക്കാര്‍. മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്നറുകളില്‍ ഉളളതെന്നാണ് വിവരം.ഇവ തീരത്തേക്ക് വന്നടിയാന്‍ സാധ്യതയുണ്ടെന്നും ഗുരുതരമായ അപകടമുണ്ടാക്കാന്‍ ശേഷിയുള്ളതിനാല്‍ ആരും ഈ പെട്ടികളുടെ അടുത്തേക്ക് പോകരുതെന്നുമാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് എവിടെ വേണമെങ്കിലും ഈ പെട്ടികള്‍ അടിയാന് സാധ്യതയുണ്ട്. തൃശൂര്‍, കൊച്ചി, ആലപ്പുഴ കടല്‍തീരങ്ങളിലാണ് സാധ്യത കൂടുതല്‍. ഇവിടങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.'ആശ്വാസം'; അപകടത്തില്‍പ്പെട്ട കപ്പലിലെ ക്യാപ്റ്റനെയുൾപ്പടെ 24 ജീവനക്കാരും സുരക്ഷിതർ
0
ഞായറാഴ്ച, മേയ് 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.