പാകിസ്താൻ, അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വർഷം പഴക്കമുള്ള സിന്ധുനദീജല കരാറിൽ തൽസ്ഥിതി തുടരുമെന്ന് ഇന്ത്യ

ന്യൂഡൽഹി: ആഗോള ഭീകരവാദത്തിന്റെ ഉറവിടമായ പാകിസ്താൻ, അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുന്നത് വരെ 65 വർഷം പഴക്കമുള്ള സിന്ധുനദീജല കരാറിൽ തൽസ്ഥിതി തുടരുമെന്ന് ഇന്ത്യ.


ഐക്യരാഷ്ട്രസഭയിലാണ് ഇന്ത്യൻ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ഇക്കാര്യം അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നിർത്തിവെച്ച സിന്ധുനദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉയർത്തുന്ന തെറ്റായ വിമർശനങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ജലം ജീവനാണ്, യുദ്ധായുധമല്ലെന്ന് പാക് പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.

നല്ല വിശ്വാസത്തോടെയാണ് 65 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സിന്ധുനദീജല കരാറിൽ ഏർപ്പെട്ടത്. ആ ഉടമ്പടിയുടെ ആമുഖം അത് എങ്ങനെ സൗഹൃദപരമായി അവസാനിച്ചുവെന്ന് വിവരിക്കുന്നുണ്ട്. ആറര പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ മൂന്ന് യുദ്ധങ്ങളും ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ നടത്തി പാകിസ്താൻ ആ ഉടമ്പടിയുടെ ആത്മാവിനെ ലംഘിച്ചു - ഹരീഷ് പറഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരായ 20000 ത്തോളം പേർ ഭീകരാക്രമണത്തിലൂടെ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !