തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് വിഴിഞ്ഞം തീരത്ത് കടുത്ത ആശങ്ക. അഞ്ചംഗ സംഘം പോയ വള്ളം മുങ്ങി ഒരാൾ മരിച്ചു. രണ്ടു പേരെ കാണാതായി.
ഇതിനു പിന്നാലെ വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോയ ഏഴു വള്ളങ്ങള്‍ മടങ്ങിയെത്താത്തതാണ് തീരത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
ഇന്നലെ രാത്രി പോയി ഇന്നു പുലര്‍ച്ചെ എത്തേണ്ടിയിരുന്ന വള്ളങ്ങളില്‍ 27 പേരാണുള്ളത്. വള്ളത്തിലുള്ളവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്.
കടലില്‍ വച്ച് അതിശക്തമായ കാറ്റ് അടിച്ചിരുന്നുവെന്ന് തിരിച്ചെത്തിയ വള്ളങ്ങളില്‍ ഉള്ളവര്‍ പറഞ്ഞു. തീരസംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.