വയനാട്: മുള്ളൻകൊല്ലി കബനിഗിരിയിൽ വീണ്ടും പുലിയുടെ ആക്രമണം. നാട് പുലി ഭീതിയിലായതോടെ നാട്ടുകാർ ആശങ്കയിലാണ്.
പനച്ചിമറ്റത്തിൽ ജോയിയുടെ ഒരു ആടിനെ പുലി കൊന്നു. മറ്റൊരു ആടിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.' കഴിഞ്ഞ ദിവസം നായയെയും പുലി കൊന്നിരുന്നു. വനം വകുപ്പ് നിരീക്ഷണ ക്യാമറകൾസ്ഥാപിച്ചിട്ടുണ്ട്.
കബനിഗിരി പനച്ചി മറ്റത്തിൽ ജോയിയുടെ വീടിനോട് ചേർന്നുള്ള കൂട്ടിൽ നിന്ന ഒന്നര വയസ് പ്രായമുളള ആടിനെയാണ് പുലി പിടികൂടി കൊലപ്പെടുത്തിയത്. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ആടിനെയും ആക്രമിച്ചു.
പുലിയുടെ സാന്നിധ്യം കഴിഞ്ഞ 4 ദിവസായി പ്രദേശത്തുണ്ട്. കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം സി സി ടി വി യിൽ പതിഞ്ഞിരുന്നു. പുലി വീടിന്റെ മതിലിന് മുകളിൽ ഇരിക്കുന ദൃശ്യങ്ങളാണ് പതിഞ്ഞത്. കബനിഗിരി പള്ളിപ്പുറത്തു സ്റ്റീഫന്റെ വീട്ടിലെ നായയെ കഴിഞ്ഞ ദിവസം രാത്രി പിടിച്ചിരുന്നു.
പുലിയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. അതേസമയം പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂട് സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.