ഈരാറ്റുപേട്ട. നഗരസഭയിലെ ആദ്യത്തെ അംഗൻവാടിയായ അമ്പഴത്തിനാൽ അംഗൻവാടി കെട്ടിടം പൊളിച്ചു തുടങ്ങി. നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച കെട്ടിടം ഇനി ഓർമ്മയിലേക്ക്.
40 വർഷം മുമ്പ് തുടങ്ങിയ ഈ അംഗൻവാടിക്കായി ഇനി പുതിയ കെട്ടിടം ഉയരും. ഇതിനായി എം.എൽ എ ഫണ്ടും , മുനിസിപ്പാലിറ്റിയുടെ ഫണ്ടും ഉപയോഗിക്കും. മറ്റക്കൊമ്പനാൽ പരതേനായ എം അബ്ദുൽഖാദർ സംഭാവന ചെയ്ത സ്ഥലത്ത് പരേതരായ പാറനാനി എം.കെ അബ്ദുൽകരീമിൻ്റെയും ഭാര്യ സുഹുറയുടെയും നേതൃത്വത്തിലാണ് ഈ അംഗൻവാടി സ്ഥാപിതമായത്. ആദ്യ ടീച്ചർ: ഗിരിജാദേവി.ആദ്യ ഹെൽപ്പർ: എന്ന ഖദീജ.സ്കൂളിലെത്തുന്നതിനു മുമ്പ് നിരവധി പേർക്ക് പ്രീ സ്കൂൾ അനുഭവം സമ്മാനിച്ച ഈ സ്ഥാപനത്തിൽ പഠിച്ചവർ ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ നാട്ടിലും വിദേശത്തും കഴിയുന്നു. ആദ്യം ബ്ലോക്ക് ഐ സി ഡി എസ് പദ്ധതിയിലായിരുന്ന ഈ നഴ്സറി പിന്നീട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് കീഴിലായി. ഇപ്പോഴത്തെ ടീച്ചർ: ഷാനി ഹെൽപ്പർ: സുൽഫത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.