ന്യൂഡൽഹി : തേയിലത്തോട്ടം തൊഴിലാളികളുടെ വേതന കുടിശിക സംബന്ധിച്ച ഏകാംഗ സമിതിയിലെ റിട്ട. ജസ്റ്റിസ് എ.എം. സപ്രയ്ക്കു പ്രതിഫലമായി കിട്ടിയ 20 ലക്ഷം രൂപ കേരളത്തിലേതുൾപ്പെടെ തേയിലത്തോട്ടം തൊഴിലാളികളുടെ വിധവമാർക്കായി വീതിച്ചു നൽകും.
പ്രതിഫലം തനിക്കു വേണ്ടെന്നും തൊഴിലാളികളുടെ വിധവകൾക്കു നൽകണമെന്നും ജസ്റ്റിസ് സപ്ര അറിയിച്ചതോടെ സുപ്രീം കോടതി ഇതുസംബന്ധിച്ച നിർദേശം നൽകി.
2006 മുതൽ സുപ്രീം കോടതിയിൽ ഉള്ളതാണു വേതന കുടിശിക വിഷയം. കേരളം, തമിഴ്നാട്, ബംഗാൾ, തമിഴ്നാട് എന്നീ 4 സംസ്ഥാനങ്ങളിലായി 414.73 കോടി രൂപ തൊഴിലാളികൾക്കും 230 കോടി രൂപ പിഎഫിലേക്കും നൽകാനുണ്ടെന്നായിരുന്നു സപ്രയുടെ റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.