പിലാക്കാട്ടിരി: ജനകീയ പ്രതിഷേധത്തെ തുടർന്ന് കുന്നിടിക്കൽ താത്കാലികമായി നിർത്തിവച്ചു.

തീവ്രമായ ജനകീയ പ്രതിഷേധത്തെ തുടർന്ന്, പാലക്കാട് ജില്ലയിലെ കൂറ്റനാട് നാഗലശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ പിലാക്കാട്ടിരി കള്ളിക്കുന്ന് എസ്‌സി കോളനിക്ക് സമീപം നടന്നിരുന്ന കുന്നിടിച്ചുള്ള മണ്ണും പാറയും ഖനനം താൽക്കാലികമായി നിർത്തിവച്ചു. ദേശീയപാത വികസനത്തിന് അനുമതിയോടെ നടത്തിയിരുന്ന ഈ ഖനനം പ്രദേശവാസികൾക്ക് വലിയ ദുരിതമായിരുന്നു സൃഷ്ടിച്ചത്.

ഖനനത്തിന്റെ ആഴം വർധിച്ചതോടെ കുന്നിൽ ജലം കാണാൻ തുടങ്ങിയെന്നും, ഇത് സമീപപ്രദേശങ്ങളിലെ കിണറുകൾ വറ്റുന്നതിന് കാരണമായെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രകൃതി ചൂഷണത്തിന്റെ ദുരിതഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇരുപതിലധികം കുടുംബങ്ങളാണ്. വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണിയും നേരിടുന്ന ഈ പ്രദേശവാസികൾ, അവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ജില്ലാ കളക്ടറെ നേരിൽ കണ്ട് തങ്ങളുടെ ദുരിതങ്ങൾ അറിയിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഏകദേശം നാല്പതോളം പേരടങ്ങുന്ന സംഘമാണ് കളക്ടർക്ക് നിവേദനം സമർപ്പിച്ചത്.

തുടർന്ന്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബുധനാഴ്ച ജില്ലാ കളക്ടർ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം നൽകി. ഈ സമരപരിപാടികൾക്ക് വി.ബി മുരളീധരൻ, സുനിൽകുമാർ, ധനീഷ്, ബാലൻ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !