പാലക്കാട്: ഷൊർണൂർ ബസ് യാത്രയ്ക്കിടെ നടന്ന സ്വർണ്ണാഭരണ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സുണ്ടക്കാമുത്തൂർ വിവേകാനന്ദ സ്ട്രീറ്റിൽ താമസിക്കുന്ന ഈശ്വരി എന്ന ചിത്ര (45), പാലക്കാട് മുതലമട അംബേദ്‌കർ കോളനിയിലെ ശാരദ എന്ന ശാന്തി (54) എന്നിവരാണ് അറസ്റ്റിലായത്.
2025 മാർച്ച് 3-ന് നെല്ലായ സ്വദേശിനി ഗീത ഷൊർണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ബസ്സിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രയ്ക്കിടെ, അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവനും അര പവനും തൂക്കമുള്ള സ്വർണ്ണമാല പ്രതികൾ അപഹരിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് ഷൊർണൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിൽ, പ്രതികൾ പട്ടാമ്പി മേഖലയിലെ വാടക വീടുകളിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശികളാണെന്ന് പോലീസ് കണ്ടെത്തി. ഇവർ കുറ്റകൃത്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ താൽക്കാലികമായി താമസിച്ചിരുന്നതായും പോലീസ് അറിയിച്ചു.പ്രതികളുടെ കൃത്യമായ വിലാസം ഉറപ്പാക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘവും ഷൊർണൂർ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ, പ്രതികൾ പാലക്കാട് നിന്ന് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ വെച്ച് കസ്റ്റഡിയിലെടുത്തു.പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന്, ഇവർ അറ്റുകാൽ പൊങ്കാല പോലുള്ള വലിയ ജനക്കൂട്ടങ്ങളുള്ള ഉത്സവങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തിവരികയാണെന്നും, ഈ സംഘത്തിൽ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. പ്രതികൾക്ക് മുമ്പും സമാനമായ രീതിയിലുള്ള നിരവധി കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നു.ഇൻസ്പെക്ടർ വി. രവികുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ഡേവി, സേതുമാധവൻ, എഎസ്ഐ റഷീദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിബു, സിവിൽ പൊലീസുകാരായ റിയാസ്, ശ്രീജിനി, പ്രജിത എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നത്.ബസ് യാത്രയ്ക്കിടെ സ്വർണ്ണാഭരണം കവർന്ന കേസിൽ രണ്ട് യുവതികളേ പോലീസ് അറസ്റ്റ് ചെയ്തു.
0
വെള്ളിയാഴ്ച, ഏപ്രിൽ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.