ബെംഗളൂരു ∙ കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനു പരുക്കേറ്റിട്ടുണ്ട്.
രക്ഷപ്പെടരുതെന്നു മുന്നറിയിപ്പ് നൽകിയിട്ടും പ്രതി ഓടിപ്പോകാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ കുറ്റത്തിനു പുറമെ പോക്സോ വകുപ്പും പൊലീസ് ചുമത്തിയിരുന്നു.പ്രതി നിതേഷ് കുമാർ ബിഹാർ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പിനിടെ പൊലീസിനെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് ഹുബ്ബള്ളി പൊലീസ് മേധാവി ശശി കുമാർ അറിയിച്ചു. പ്രതിക്കു നേരെ രണ്ട് റൗണ്ട് പൊലീസ്.വെടിവച്ചു. പരുക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ വീട്ടിൽനിന്നാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് കൊലപ്പെടുത്തുകയും മൃതദേഹം വീടിനു സമീപത്തെ കുളിമുറിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസിനു പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.