പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്തും ആരോഗ്യവകുപ്പും.

പട്ടാമ്പി തിരുമിറ്റക്കോട് - പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി പഞ്ചായത്തും ആരോഗ്യവകുപ്പും. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കോഴിക്കാട്ടിരി പാലത്തിന് സമീപം മാലിന്യം അനാസ്ഥാപൂർവ്വം തള്ളിയ വ്യക്തിക്കെതിരെ ഹെൽത്ത് ഇൻസ്‌പെക്ടർ 25,000 രൂപ പിഴ ചുമത്തി.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് ലാലും ഹരിതകർമ്മ സേന കൺസോർഷ്യം സെക്രട്ടറി അനിതയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മാലിന്യ നിക്ഷേപത്തിന് ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് സ്വദേശിയും മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി പഠനം നടത്തുന്ന വിദ്യാർത്ഥിക്കാണ് പിഴ ചുമത്തിയത്. ചട്ടപ്രകാരം, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് നിയമവിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ഇതേ സ്ഥലത്ത് നാല് ദിവസങ്ങൾക്ക് മുമ്പ് ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കിയിരുന്നു. "പൊതുസ്ഥലങ്ങളിലെ ശുചിത്വം സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരും," എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് ലാൽ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !