വഖഫ് സ്വത്തുക്കളിലെ മാറ്റങ്ങൾ: രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി മോദി സർക്കാർ

കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതുവഴി, വഖഫ് സ്വത്തായി കണക്കാക്കപ്പെടുന് സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ സാധിക്കും. ഇന്ദിരാ ഗാന്ധി സർക്കാരിന്റെ 1976-ലെ നയത്തിന് കടകവിരുദ്ധമായ നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. വഖഫ് ബോർഡുകൾക്ക് ഇത്തരം സ്വത്തുക്കൾ വിട്ടു നൽകാനായിരുന്നു ഇന്ദിരാ ഗാന്ധി സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം.

1976 മാർച്ച് 26-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആറ് മുഖ്യമന്ത്രിമാർക്കും ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർക്കും അയച്ച കത്ത് പരിശോധിച്ചതിൽ നിന്നും ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അവർ ആവശ്യപ്പെട്ടതായി കാണാം. നാഷണൽ വഖഫ് സർവീസ് പ്രൊജക്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ കത്ത് ലഭ്യമാണ്.
ഇന്ദിരാ ഗാന്ധിയുടെ  1976-ലെ നിർദ്ദേശം "വിഭജനത്തിനു ശേഷമുണ്ടായ പ്രശ്നങ്ങളും മറ്റ് വിവിധ കാരണങ്ങളാലും നിരവധി വഖഫ് സ്വത്തുക്കൾ സ്വകാര്യ വ്യക്തികളുടെയും സംസ്ഥാന സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശത്തിലാണ്. ബന്ധപ്പെട്ട സംസ്ഥാന സർക്കാർ വകുപ്പുകൾക്കെതിരെ വഖഫ് ബോർഡിന് നിയമനടപടികൾ ആരംഭിക്കാം. എന്നാൽ, ഇത്തരം വ്യവഹാരങ്ങൾ അഭികാമ്യമല്ല. അതിനാൽ, ഭരണപരമായ അടിസ്ഥാനത്തിൽ ഈ പ്രശ്നം പരിഹരിക്കണം," ഇന്ദിരാ ഗാന്ധി കത്തിൽ എഴുതി.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനായി 1961 മുതൽ കോൺഗ്രസ് മൂന്ന് വ്യക്തമായ നടപടികൾ നിർദ്ദേശിച്ചിരുന്നു. വഖഫ് സ്വത്തുക്കളുടെ പുനഃസ്ഥാപനം: "സാധ്യമായ ഇടങ്ങളിലെല്ലാം വഖഫ് സ്വത്തുക്കൾ ഒഴിപ്പിച്ച് ബന്ധപ്പെട്ട വഖഫ് ബോർഡിന് കൈമാറണം. "സ്ഥിരം പാട്ടക്കരാറുകൾ: "ഭൂമിയിൽ വിലയേറിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും അവ വിട്ടുകൊടുക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിലും സംസ്ഥാന സർക്കാരിന് വഖഫ് ബോർഡുകളുമായി സ്ഥിരം പാട്ടക്കരാറിൽ ഏർപ്പെടാം.
ഇതിനായി വിപണി മൂല്യത്തിൻ്റെ ഭൂരിഭാഗവും പ്രീമിയമായി നൽകണം. "ന്യായമായ വിപണി നഷ്ടപരിഹാരം: "സംസ്ഥാന സർക്കാരുകൾക്ക് ഭൂമിയുടെ ന്യായമായ വിപണി മൂല്യം ബോർഡുകൾക്ക് കൈമാറാം. നേരിട്ടാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ ഭൂമിയുടെ അവകാശങ്ങൾ ഉപേക്ഷിക്കുകയോ ബന്ധപ്പെട്ട മുതവല്ലികളിൽ നിന്നും സമ്മതത്തോടെ ആവശ്യമായ രേഖകൾ വാങ്ങുകയോ ചെയ്യാം."
സർക്കാർ കൈവശം വെച്ചിരിക്കുന്ന ഇത്തരം സ്വത്തുക്കളുടെ പട്ടിക വഖഫ് ബോർഡുകൾ ഇതിനോടകം സമർപ്പിച്ചിട്ടുണ്ടെന്നും അതനുസരിച്ച് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സോണിയാ ഗാന്ധി സൂചിപ്പിച്ചു. കൂടാതെ, ഇതിന്റെ ആനുകാലിക അവലോകനവും പ്രതിമാസ റിപ്പോർട്ടും തന്റെ ഓഫീസിനും വഖഫ് മന്ത്രിക്കും അയക്കാനും അവർ ഉത്തരവിട്ടു.
വാടകയ്ക്ക് നൽകിയ വഖഫ് സ്വത്തുക്കളും വാടക നിയന്ത്രണ ഇളവുകളും നിലവിലുള്ള വാടക നിയന്ത്രണ നിയമങ്ങൾ കാരണം നാമമാത്ര വാടകയ്ക്ക് നൽകുന്ന വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള ആശങ്കകളും കത്തിൽ പരാമർശിച്ചിട്ടുണ്ട്. "മതപരമോ ജീവകാരുണ്യപരമോ ആയ ഉദ്ദേശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാ പൊതു വഖഫുകളും അല്ലെങ്കിൽ ഏതെങ്കിലും സമുദായത്തിൽപ്പെട്ട എല്ലാ പൊതു ട്രസ്റ്റുകളും എൻഡോവ്‌മെന്റുകളും വാടക നിയന്ത്രണ നിയമങ്ങളിലെ വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കണമെന്ന് വഖഫ് അന്വേഷണ കമ്മിറ്റി അതിന്റെ ഇടക്കാല റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്,
" ഇന്ദിരാ ഗാന്ധി എഴുതി .ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ പൊതു വഖഫ് സ്വത്തുക്കൾക്ക് ഇളവുകൾ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്ന് അവർ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി ഗ്യാനി സെയിൽ സിംഗ്, ഹരിയാന മുഖ്യമന്ത്രി ബി.ഡി ഗുപ്ത, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. പർമർ, മഹാരാഷ്ട്ര മുഖ്യമന്ത്രി എസ്.ബി. ചവാൻ, മധ്യപ്രദേശ് മുഖ്യമന്ത്രി എസ്.സി. ശുക്ല, രാജസ്ഥാൻ മുഖ്യമന്ത്രി ഹരിദിയോ ജോഷി, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ കൃഷൻ ചന്ദ് എന്നിവർക്കായിരുന്നു കത്ത്.
മോദി സർക്കാർ വഖഫ് ഭേദഗതി നിയമവുമായി മുന്നോട്ട് പോകുമ്പോൾ, ഈ നയമാറ്റം ചരിത്രപരമായ ഭൂമി അനുവദിക്കലുകളെക്കുറിച്ചും അവയുടെ നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും വീണ്ടും ചർച്ചകൾക്ക് തിരികൊളുത്താൻ സാധ്യതയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !