ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ. എറണാകുളത്തുനിന്നാണ് ഇയാൾ പിടിയിലായത്. അരൂർ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
വിഷുദിനത്തിലായിരുന്നു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷണം പോയത്. 10 പവന്റെ മാല, മൂന്നര പവന് വരുന്ന കിരീടം, രണ്ട് നെക്ലേസുകള്‍ എന്നിവയാണ് കാണാതായത്.തൊട്ടുപിന്നാലെ സഹപൂജാരിയായ കൊല്ലം ഈസ്റ്റ് കല്ലട രാം നിവാസില്‍ രാമചന്ദ്രന് പോറ്റിയും ഒളിവിൽ പോയിരുന്നു.തിരുവാഭരണ മോഷണകേസ് പ്രതി രാമചന്ദ്രൻ പോറ്റി പിടിയിൽ..
0
വ്യാഴാഴ്ച, ഏപ്രിൽ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.