ന്യൂഡൽഹി: ബിഹാറിൽ അധികാരത്തിലെത്തിയാൽ വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ‘ബിൽ മുസ്ലിങ്ങൾക്ക് ഗുണകരമാകുമെന്ന് വ്യാജ പ്രചാരണം നടത്തി പരാജയപ്പെടുകയാണ് നിതീഷ് കുമാറും ജെഡിയുവും.
മുസ്ലിം നേതാക്കളെ ഭീഷണിപ്പെടുത്തി വാർത്താസമ്മേളനങ്ങൾ നടത്തുകയാണ്. ആർജെഡി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ബിൽ മുസ്ലിങ്ങൾക്ക് നേരെയാണെങ്കിൽ അടുത്തത് ക്രിസ്ത്യാനികൾക്കും സിഖുകൾക്കും എതിരെയായിരിക്കും’–- തേജസ്വി യാദവ് പറഞ്ഞു.വഖഫ് ബിൽ പാസായശേഷം ബിഹാറിൽ എൻഡിഎയും സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ബില്ലിൽ ജെഡിയു നിർദേശിച്ച ഭേദഗതികൾ അംഗീകരിച്ചതിനെ തുടർന്നാണ് പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചതെന്ന് ജെഡിയു ഉന്നയിക്കുന്ന വാദം.ഒക്ടോബർ –- നവംബർ മാസങ്ങളിലെ തെരഞ്ഞെടുപ്പിനെ വഖഫ് ഭേദഗതി നിയമം ബാധിക്കുമെന്നാണ് ജെഡിയുവിൽ ഉയരുന്ന ആശങ്ക. വഖഫ് ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുൾപ്പെടെ അഞ്ചുപേർ പാർടിയിൽനിന്ന് രാജിവച്ചിരുന്നു. കേന്ദ്രമന്ത്രി ചിരാഗ് പസ്വാനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.അധികാരത്തിലെത്തിയാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയില്‍ എറിയും: ആർ ജെ ഡി നേതാവ് തേജസ്വി യാദവ്..
0
തിങ്കളാഴ്ച, ഏപ്രിൽ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.