താനൂര്‍ : മലപ്പുറം താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുട്ടിയുടെ കഴുത്തില്‍ അണിഞ്ഞ സ്വര്‍ണമാല മോഷ്ടിച്ച നാടോടി സ്ത്രീകളെ താനൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിനികളായ മഞ്ചസ് (25), ദീപിക (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 20ന് എടക്കടപ്പുറം സ്വദേശിനിയായ പെൺകുട്ടിയുടെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.
ആരോഗ്യകേന്ദ്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ തമിഴ് സ്ത്രീകളെ പോലീസ് നിരീക്ഷിച്ചിരുന്നു. താനൂര്‍ ഡിവൈ എസ് പി. പി പ്രമോദിന്റെ നേതൃത്വത്തില്‍ സി ഐ ടോണി ജെ മറ്റം, സബ് ഇന്‍സ്പെക്ടര്‍ എന്‍ ആര് സുജിത്ത്, സലേഷ്, സക്കീര്‍, ലിബിന്, നിഷ, രേഷ്മ, പ്രബീഷ്, അനില്‍ എന്നിവരുടെ അന്വഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇവര്‍ സമാനരീതിയിലുള്ള സ്വര്‍ണമോഷണ കേസുകളില്‍ പ്രതികളാണ്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.