ലഹോർ : ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി. നേരത്തേ ധാരണയിലെത്തിയ ഹൈബ്രിഡ് മോഡൽ പ്രകാരം നിഷ്പക്ഷവേദിയിലാകും പാക്ക് ടീം കളിക്കുകയെന്ന് നഖ്‌വി അറിയിച്ചു.
ഐസിസിയും ബിസിസിഐയും നിർദേശിക്കുന്ന വേദി അംഗീകരിക്കുമെന്ന് പിസിബി അറിയിച്ചു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ടൂർണമെന്റ്. ഈ വർഷമാദ്യം പാക്കിസ്ഥാൻ ആതിഥേയരായ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലായിരുന്നു.
ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയരായ പാക്കിസ്ഥാൻ ഇന്ത്യയുടെ ഹൈബ്രിഡ് വേദി വേണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇടപെട്ടാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലേക്കു മാറ്റിയത്. എല്ലാ കളികളും ദുബായിൽ കളിച്ച ഇന്ത്യ കിരീടം വിജയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.