തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളും കുറ്റക്കാർ. പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്ടി കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ (ബുധൻ). ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞതാണ് കേസ്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണു പ്രതികൾ.
2021 ഡിസംബർ 12നാണ് പോത്തൻകോട് കല്ലൂരിൽ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. വീടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്.വെട്ടിക്കൊന്നിട്ടും പകതീരാത്ത ഇവർ സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത ശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തിയശേഷം റോഡിലെറിയുകയും ചെയ്തു.പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളും കുറ്റക്കാർ
0
ചൊവ്വാഴ്ച, ഏപ്രിൽ 29, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.